സ്‌ട്രൈക്കിൽ നിൽക്കുന്നത് കോഹ്ലിയാണോ, എങ്കിൽ അത് ഔട്ട് തന്നെ; കോഹ്‌ലിയോട് വൈരാഗ്യം ഉള്ളപോലെ, നിതിൻ മേനോന്റെ 'ചതി' ഇത് ആദ്യമല്ല; ട്രോൾ

ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് കാണികൾക്ക് സമ്മാനിക്കുന്നത് ആവേശ കാഴ്ചകൾ തന്നെയാണ്. ആദ്യ ടെസ്റ്റിനെ അപേക്ഷിച്ച് ഓസ്ട്രേലിയ പോരാട്ട വീര്യം പുറത്തെടുക്കുകയും ചെയ്യുന്നുണ്ട്. ആദ്യ ഇന്നിങ്സിൽ 263’റൺസെടുത്ത ഓസ്ട്രേലിയ സ്പിന്നർ നാഥാൻ ലിനോണിന്റെ ബലത്തിൽ ഇന്ത്യയെ വലിയ തകർച്ചയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. വെറും 152 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്ക് 7 വിക്കറ്റുകൾ നഷ്ടമായി കഴിഞ്ഞു.

ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചുവന്ന് ഇന്ത്യയെ സമ്മതത്തിലാക്കിയെങ്കിലും അവർ അർഹിക്കാത്ത ഒരു വിക്കറ്റ് അവർക്ക് കിട്ടിയതിൽ ഇന്ത്യൻ ആരധകർ അസ്വസ്ഥരാണ്. മറ്റാരുടെയും അല്ല നല്ല രീതിയിൽ ബാറ്റ് ചെയ്ത് ഇന്ത്യയെ കരകയറ്റാൻ ശ്രമിക്കുക ആയിരുന്ന കോഹ്‌ലിയുടെ വിക്കറ്റാണ് യാതൊരു അർഹതയും ഇല്ലാതെ അവർക്ക് കിട്ടിയത്. സംഭവം, മത്സരത്തിന്റെ 49 ആം ഓവറിലായിരുന്നു .

കോഹ്‌ലിയുടെ ഒരു എൽ.ബി. അമ്പയർ നിതിൻ മേനോൻ ഔട്ട് വിധിക്കുന്നു. യാതൊരു സംശയവും കൂടാതെ റിവ്യൂ എടുത്ത് കോഹ്ലി തനിക്ക് അനുകൂല തീരുമാനം പ്രതീക്ഷിച്ചിരിക്കുകയിരുന്നു. ബാറ്റിലാണോ പാഡിലാണോ തട്ടിയതെന്ന് മനസിലാക്കാൻ പറ്റാത്ത തേർഡ് അമ്പയർ ഔട്ട് തന്നെയാണെന്നും അമ്പയർ ഡിസിഷൻ നിലനിർത്താൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ബാറ്റിലാണ് പന്ത് ആദ്യം തട്ടിയതെന്ന് വ്യക്തമായിരുന്നു. എന്നിട്ടും എങ്ങനെ ഇങ്ങനെ ഒരു തീരുമാനം വന്നു എന്നതാണ് ഇന്ത്യൻ ആരാധകരെ നിരാശപെടുതുന്ന കാര്യം.

ഇത് മൂനാം തവണയാണ് കോഹ്‌ലിക്ക് സമാനായ രീതിയിൽ പുറത്താക്കേണ്ടി വരുന്നത്. രണ്ടെണ്ണം ടെസ്റ്റിലും ഒരെണ്ണം ഐ.പി.എലിലും, ഈ മൂന്ന് തവണയും അമ്പയർ നിതിൻ മേനോൻ ആയിരുന്നു എന്നതാണ് കൂടുതൽ കൗതുകം. മത്സരത്തിന്റെ ആ പോയിന്റിൽ നിർണായകമായ വിക്കറ്റ് ആയിരുന്നു അത്. 44 റൺസാണ് കോഹ്ലി എടുത്തത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ