തിങ്കളാഴ്ച എംഎ ചിദംബരം സ്റ്റേഡിയത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 12 റൺസിന്റെ ആവേശകരമായ വിജയത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റൻ എംഎസ് ധോണി തന്റെ പേസർമാർക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. നോബോളുകളും വൈഡുകളും എറിയുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ പുതിയ ക്യാപ്റ്റന്റെ കീഴിൽ കളിക്കണമെന്നും ധോണി സിഎസ്‌കെ പേസർമാർക്ക് മുന്നറിയിപ്പ് നൽകി.
അമ്പാട്ടി റായിഡുവിനുവേണ്ടി ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദീപക് ചാഹർ (0/55), തുഷാർ ദേശ്പാണ്ഡെ (2/45) എന്നിവരുടെ ആവശ്യത്തിനധികം വൈഡുകളും നോബോളുകളും എറിഞ്ഞ് ധോണിയെ നിരാശപ്പെടുത്തി. ചാഹർ, ദേശ്പാണ്ഡെ, ബെൻ സ്‌റ്റോക്‌സ് (1-0-18-0) എന്നിവരുടെ മോശം ബൗളിംഗ് ചെന്നൈയെ വലിയ അപകട അവസ്ഥയിലേക്ക് എത്തിച്ചു. ഇത്രയധികം റൺസ് ഉണ്ടായിട്ടും ചെന്നൈ അവസാനം കഷ്ടപെടുന്നതാണ് ധോണിയുടെ നിരാശക്ക് കാരണം.
എന്നിരുന്നാലും, തിങ്കളാഴ്ച നടന്ന ഐപിഎല്ലിന്റെ ആദ്യ ഹോം മത്സരത്തിൽ റുതുരാജ് ഗെയ്‌ക്‌വാദ്, ഡെവൺ കോൺവേ, മൊയിൻ അലി എന്നിവരുടെ മികവിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ അവരുടെ കോട്ടയായ എം എ ചിദംബരം സ്റ്റേഡിയത്തിൽ 12 റൺസിന് പരാജയപ്പെടുത്തി. ഗെയ്‌ക്‌വാദ് തന്റെ തുടർച്ചയായ രണ്ടാം അർധസെഞ്ചുറിയും കോൺവെയ്‌ക്കൊപ്പം (29 പന്തിൽ 47) 110 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടും സ്ഥാപിച്ചപ്പോൾ, സിഎസ്‌കെ 7 വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു.
“ഇതൊരു നല്ല ഗെയിമായിരുന്നു, ഉയർന്ന സ്‌കോറിംഗ് ഗെയിമായിരുന്നു. വിക്കറ്റ് എങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ എല്ലാവരും ചിന്തിക്കുകയായിരുന്നു. ഇത് ഉയർന്ന സ്‌കോറിംഗ് ഗെയിമായിരുന്നു. കുറച്ച് കൂടി സ്ലോ വിക്കറ്റ് ആയിരിക്കുമെന്നാണ് ഞങ്ങൾ ചിന്തിച്ചത്, ”മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ ധോണി പറഞ്ഞു.
ധോണി തുടർന്നു “ഹോം ഗ്രൗണ്ടിലെ അടുത്ത ആറ് മത്സരങ്ങളിൽ ഇത് എങ്ങനെ കളിക്കുമെന്ന് നമുക്ക് കാണേണ്ടതുണ്ട്, പക്ഷേ ഞങ്ങൾക്ക് ഇവിടെ കൂടുതൽ വിജയങ്ങൾ നേടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് ബൗളിംഗാണ് അൽപ്പം മെച്ചപ്പെടുകയും സാഹചര്യങ്ങൾക്കനുസരിച്ച് പന്തെറിയുകയും ചെയ്യേണ്ടത്. അത് ഫ്ലാറ്റർ സൈഡിലാണെങ്കിൽ പോലും, ഫീൽഡർമാർക്ക് മുകളിലൂടെ അടിക്കുന്നതിന് ബാറ്റർമാരെ നിർബന്ധിക്കുക. അവർക്ക് നോ ബോളുകളും വൈഡുകളും എറിയാൻ പറ്റില്ല. ഞങ്ങൾ വളരെയധികം അധിക ഡെലിവറികൾ ബൗൾ ചെയ്യുന്നു, അവ വെട്ടിക്കുറയ്ക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം അവർ പുതിയ ക്യാപ്റ്റന്റെ കീഴിൽ കളിക്കും, ”ധോനി കൂട്ടിച്ചേർത്തു.
എന്തായാലും മത്സരം ജയിച്ചെങ്കിലും ബോളറുമാരുടെ പ്രകടനം ധോണിയെ നിരാശപെടുത്തിയെന്ന് വ്യക്തം.