ഞാന്‍ 'സജദ' ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക, ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ചെയ്യും: വിവാദങ്ങളോട് പ്രതികരിച്ച് ഷമി

ഏകദിന ലോകകപ്പില്‍ തന്നെ ചുറ്റിപ്പറ്റിയുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ച് മുഹമ്മദ് ഷമി. ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരത്തിന്റെ പ്രകടനത്തേക്കാള്‍ മുഹമ്മദ് ഷമിയുടെ മതമാണ് ലോകകപ്പ് വേദികളില്‍ പലതവണ ചര്‍ച്ചയായത്. ഇപ്പോഴിതാ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഷമി ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നതും ഒരുപാട് ചര്‍ച്ചയായി. അന്നത്തെ മത്സരത്തില്‍ മുട്ടില്‍ നിന്നത് ‘സജദ’ എന്ന പ്രാര്‍ത്ഥന ചെല്ലാനായിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ മുസ്ലീം ആയതിനാല്‍ ‘സജദ’ ചെയ്യാന്‍ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാര്‍ത്ഥനയില്‍ നിന്ന് പിന്മാറിയത്. ഇതായിരുന്നു അവതാകരന്‍ ഉന്നയിച്ച ചോദ്യം.

ഞാന്‍ ‘സജദ’ ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് എന്നെ തടയാന്‍ കഴിയുക. ഒരാളുടെ മതത്തില്‍ നിന്ന് അയാളെ മാറ്റാന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല. ഞാന്‍ ഒരു ഇന്ത്യന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. അതുപോലെ ഞാനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു.

ഇന്ത്യയില്‍ എനിക്ക് എന്തേലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാന്‍ എനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ എങ്ങനെ താമസിക്കും. ഞാന്‍ മുമ്പെപ്പോഴെങ്കിലും ‘സജദ’ ഗ്രൗണ്ടില്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ഞാന്‍ അത് ചെയ്യും- മുഹമ്മദ് ഷമി വ്യക്തമാക്കി.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി