ഞാന്‍ 'സജദ' ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക, ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ചെയ്യും: വിവാദങ്ങളോട് പ്രതികരിച്ച് ഷമി

ഏകദിന ലോകകപ്പില്‍ തന്നെ ചുറ്റിപ്പറ്റിയുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ച് മുഹമ്മദ് ഷമി. ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരത്തിന്റെ പ്രകടനത്തേക്കാള്‍ മുഹമ്മദ് ഷമിയുടെ മതമാണ് ലോകകപ്പ് വേദികളില്‍ പലതവണ ചര്‍ച്ചയായത്. ഇപ്പോഴിതാ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഷമി ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നതും ഒരുപാട് ചര്‍ച്ചയായി. അന്നത്തെ മത്സരത്തില്‍ മുട്ടില്‍ നിന്നത് ‘സജദ’ എന്ന പ്രാര്‍ത്ഥന ചെല്ലാനായിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ മുസ്ലീം ആയതിനാല്‍ ‘സജദ’ ചെയ്യാന്‍ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാര്‍ത്ഥനയില്‍ നിന്ന് പിന്മാറിയത്. ഇതായിരുന്നു അവതാകരന്‍ ഉന്നയിച്ച ചോദ്യം.

ഞാന്‍ ‘സജദ’ ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് എന്നെ തടയാന്‍ കഴിയുക. ഒരാളുടെ മതത്തില്‍ നിന്ന് അയാളെ മാറ്റാന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല. ഞാന്‍ ഒരു ഇന്ത്യന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. അതുപോലെ ഞാനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു.

ഇന്ത്യയില്‍ എനിക്ക് എന്തേലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാന്‍ എനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ എങ്ങനെ താമസിക്കും. ഞാന്‍ മുമ്പെപ്പോഴെങ്കിലും ‘സജദ’ ഗ്രൗണ്ടില്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ഞാന്‍ അത് ചെയ്യും- മുഹമ്മദ് ഷമി വ്യക്തമാക്കി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി