ഞാന്‍ 'സജദ' ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് തടയാന്‍ കഴിയുക, ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ചെയ്യും: വിവാദങ്ങളോട് പ്രതികരിച്ച് ഷമി

ഏകദിന ലോകകപ്പില്‍ തന്നെ ചുറ്റിപ്പറ്റിയുയര്‍ന്ന് വിവാദങ്ങളോട് പ്രതികരിച്ച് മുഹമ്മദ് ഷമി. ടൂര്‍ണമെന്റിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായ താരത്തിന്റെ പ്രകടനത്തേക്കാള്‍ മുഹമ്മദ് ഷമിയുടെ മതമാണ് ലോകകപ്പ് വേദികളില്‍ പലതവണ ചര്‍ച്ചയായത്. ഇപ്പോഴിതാ ആജ് തകിന് നല്‍കിയ അഭിമുഖത്തില്‍ വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഷമി.

ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഷമി ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അന്ന് അഞ്ച് വിക്കറ്റ് നേടിയതിന് ശേഷം ഷമി ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്നതും ഒരുപാട് ചര്‍ച്ചയായി. അന്നത്തെ മത്സരത്തില്‍ മുട്ടില്‍ നിന്നത് ‘സജദ’ എന്ന പ്രാര്‍ത്ഥന ചെല്ലാനായിരുന്നു. എന്നാല്‍ ഒരു ഇന്ത്യന്‍ മുസ്ലീം ആയതിനാല്‍ ‘സജദ’ ചെയ്യാന്‍ ഷമി ഭയപ്പെട്ടു. അതുകൊണ്ടാണോ പ്രാര്‍ത്ഥനയില്‍ നിന്ന് പിന്മാറിയത്. ഇതായിരുന്നു അവതാകരന്‍ ഉന്നയിച്ച ചോദ്യം.

ഞാന്‍ ‘സജദ’ ചെയ്യാന്‍ ആഗ്രഹിച്ചെങ്കില്‍ ആര്‍ക്കാണ് എന്നെ തടയാന്‍ കഴിയുക. ഒരാളുടെ മതത്തില്‍ നിന്ന് അയാളെ മാറ്റാന്‍ എനിക്കോ നിങ്ങള്‍ക്കോ അവകാശമില്ല. ഞാന്‍ ഒരു ഇന്ത്യന്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. അതുപോലെ ഞാനൊരു മുസ്ലീമാണെന്നതിലും അഭിമാനം കൊള്ളുന്നു.

ഇന്ത്യയില്‍ എനിക്ക് എന്തേലും പ്രശ്‌നമുണ്ടെങ്കില്‍ ഞാന്‍ ഇവിടം വിടുമായിരുന്നു. ‘സജദ’ ചെയ്യാന്‍ എനിക്ക് ഒരാളുടെ അനുമതി ആവശ്യമെങ്കില്‍ ഞാന്‍ ഇന്ത്യയില്‍ എങ്ങനെ താമസിക്കും. ഞാന്‍ മുമ്പെപ്പോഴെങ്കിലും ‘സജദ’ ഗ്രൗണ്ടില്‍ ചെയ്യുന്നത് കണ്ടിട്ടുണ്ടോ? ഇനി അങ്ങനെ ചെയ്യണമെന്ന് തോന്നിയാല്‍ ഗ്രൗണ്ടിലാണെങ്കിലും ഞാന്‍ അത് ചെയ്യും- മുഹമ്മദ് ഷമി വ്യക്തമാക്കി.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി