ICC

ഐ.സി.സി ടി20 ടീം ഓഫ് ഓഫ് ദി ഇയര്‍; നാണംകെട്ട് ഇന്ത്യ, തലയുയര്‍ത്തി പാകിസ്ഥാന്‍

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ടി20യില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള താരങ്ങളെ ഉള്‍പ്പെടുത്തി ടി20 ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യയുടെ ഒരാള്‍ക്കു പോലും ഇലവനില്‍ ഇടം നേടാനായില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പാകിസ്ഥാന്‍ ക്യാപ്റ്റനും ഓപ്പണറുമായ ബാബര്‍ ആസമാണ് ഐസിസിയുടെ ടി20 ഇലവന്റെ നായകന്‍.

പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് ടീമിലേരെയും. മൂന്നു വീതം കളിക്കാര്‍ ഇരുടീമുകളില്‍ നിന്നും ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രേലിയയുടെ രണ്ടു പേര്‍ ഇലവന്റെ ഭാഗമായപ്പോള്‍ ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകളിലെ ഓരോ കളിക്കാര്‍ വീതവും ഇലവന്റെ ഭാഗമായി.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്ലറും പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനുമാണ് ലോക ഇലവന്റെ ഓപ്പണര്‍മാര്‍. മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ പാകിസ്ഥാന്റെ ബാബര്‍ ആസം, ദക്ഷിണാഫിക്കയുടെ എയ്ഡന്‍ മര്‍ക്രാം, ഓസ്ട്രേലിയയുടെ മിച്ചെല്‍ മാര്‍ഷ് എന്നിവരാണുള്ളത്.

ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, ശ്രീലങ്കയുടെ വനിന്ദു ഹസരംഗ, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ തബ്രെയ്സ് ഷംസി എന്നിവരാണ് ആറ് മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍. ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ്, ബംഗ്ലാദശിന്റെ മുസ്തഫിസുര്‍ റഹ്‌മാന്‍, പാകിസ്ഥാന്റെ ഷഹീന്‍ അഫ്രീദി എന്നിവരാണ് ഇലവനിലെ പേസര്‍മാര്‍.

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍: ജോസ് ബട്ലര്‍ (ഇംഗ്ലണ്ട്), മുഹമ്മദ് റിസ്വാന്‍ (പാകിസ്ഥാന്‍, വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (പാകിസ്ഥാന്‍, ക്യാപ്റ്റന്‍), എയ്ഡന്‍ മര്‍ക്രാം (ദക്ഷിണാഫ്രിക്ക), മിച്ചെല്‍ മാര്‍ഷ് (ഓസ്ട്രേലിയ), ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക), തബ്രെയ്സ് ഷംസി (ദക്ഷിണാഫ്രിക്ക), ജോഷ് ഹേസല്‍വുഡ് (ഓസ്ട്രേലിയ), വനിന്ദു ഹസരംഗ (ശ്രീലങ്ക), മുസ്തഫിസുര്‍ റഹ്‌മാന്‍ (ബംഗ്ലാദേശ്), ഷഹീന്‍ അഫ്രീഡി (പാകിസ്ഥാന്‍).

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്