എന്റെ അവസാന ബാറ്റും ബോളും ഇവിടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു

17 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തന്റെ തീരുമാനം വെളിപ്പെടുത്തി സ്റ്റുവര്‍ട്ട് ബ്രോഡ്. അഞ്ചാം ആഷസ് ടെസ്റ്റ് തന്റെ അവസാനത്തേതാണെന്ന് ഓവലിലെ മൂന്നാം ദിവസത്തെ കളിക്ക് ശേഷമാണ് താരം പ്രഖ്യാപിച്ചത്.

600 ടെസ്റ്റ് വിക്കറ്റുകള്‍ പിന്നിട്ട രണ്ട് പേസര്‍മാരില്‍ ഒരാളായ ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്‌സണൊപ്പം ഓവല്‍ ടെസ്റ്റില്‍ ആഷസില്‍ 150+ ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ മൂന്നാമത്തെ ബോളറായി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ താരമായാണ് അദ്ദേഹം തന്റെ കരിയര്‍ പൂര്‍ത്തിയാക്കുന്നത്.

മൂന്നാം ദിവസം സ്‌കൈ സ്പോര്‍ട്സിനോട് സംസാരിച്ച ബ്രോഡ് ഇങ്ങനെ പറഞ്ഞു ‘അത്ഭുതകരമായ ഒരു സവാരിയാണ്, എനിക്കുള്ളത് പോലെ തന്നെ നോട്ടിംഗ്ഹാംഷെയറും ഇംഗ്ലണ്ട് ബാഡ്ജും ധരിക്കാന്‍ സാധിച്ചത് വലിയ പദവിയാണ്. ഒപ്പം, ഞാന്‍ ക്രിക്കറ്റിനെ എന്നത്തേയും പോലെ സ്‌നേഹിക്കുന്നു.രണ്ടാഴ്ചയായി ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’

‘ഓസ്ട്രേലിയയുമായുള്ള പോരാട്ടങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്, എനിക്ക് ആഷസുമായി ഒരു പ്രണയമുണ്ട്. എന്റെ അവസാന ബാറ്റും ബോളും ആഷസ് ക്രിക്കറ്റിലായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു’ ബ്രോഡ് പറഞ്ഞു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ