Ipl

ഉമ്രാന്‍ മാലിക്കിനെ ഇന്ത്യന്‍ ടീമില്‍ ഉടന്‍ കളിപ്പിക്കരുത്; ആവശ്യവുമായി ഇന്ത്യന്‍ ബോളര്‍

ഐപിഎല്ലിലെ പുതിയ കണ്ടെത്തലായ  ഉമ്രാന്‍ മാലിക്കിനെ ഇന്ത്യന്‍ ഉടന്‍ കളിപ്പിക്കരുതെന്ന് ഇന്ത്യന്‍ മുന്‍ ഫാസ്റ്റ് ബോളര്‍ ആര്‍പി സിംഗ്. ഉമ്രാന്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടില്ലെന്നും അതിനാല്‍ അവന് പയറ്റി തെളിയാനുള്ള അവസരമാണ് സെലക്ടര്‍മാര്‍ ഒരുക്കേണ്ടതെന്നും ആര്‍പി സിംഗ് അഭിപ്രായപ്പെട്ടു.

‘ഉമ്രാനെ നേരിട്ട് ഇന്ത്യക്കു വേണ്ടി കളിപ്പിക്കുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. കാരണം അവന്‍ ആഭ്യന്തര ക്രിക്കറ്റിലോ, ഐപിഎല്ലിലോ ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടില്ല. ഉമ്രാന്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂ.’

‘അവന്‍ വളരെയധികം ആവേശം നല്‍കുന്ന പ്രതിഭയാണ്. അവനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുക തന്നെ വേണം. കാരണം അങ്ങനെ ചെയ്യുന്നതിലൂടെ അവനെ നിങ്ങള്‍ക്കു വളര്‍ത്തികൊണ്ടു വരികയും ബെഞ്ച് സ്ട്രെംഗ്സ് ശക്തിപ്പെടുത്തുകയും ചെയ്യാം.’

‘ടീമിനൊപ്പം തുടരുകയും ലോകോത്ത ബോളര്‍മാര്‍ക്കൊപ്പം നെറ്റ്സില്‍ ബൗള്‍ ചെയ്യുകയും ചെയ്താല്‍ അവന് ബോളിംഗ് കൂടുതല്‍ മെച്ചപ്പെടുത്താനാവും. നിങ്ങള്‍ക്കു ഉമ്രാനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്താം. പക്ഷെ കളിപ്പിക്കുകയാണെങ്കില്‍ അതു കുറച്ചു നേരത്തേ ആയിപ്പോവും’ ആര്‍പി സിംഗ് നിരീക്ഷിച്ചു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്