താൻ പോടോ മാച്ച് റഫറി തന്നെ അനുസരിക്കാൻ ഞാൻ ഇല്ല, വീണ്ടും പണി മേടിച്ച് ഷാക്കിബ് അൽ ഹസൻ; സൂപ്പർ ഓവർ കാരണം ടീമിന് പാര

ഷാക്കിബ് അൽ ഹസൻ വിവാദങ്ങളിൽ ഏർപ്പെടാൻ ഇഷ്ടപെടുന്ന താരമാണ്. ഗ്ലോബൽ ടി 20 എലിമിനേറ്ററിൽ ടൊറൻ്റോ നാഷണൽസിനെതിരെ സൂപ്പർ ഓവർ കളിക്കാൻ വിസമ്മതിച്ചത്തോടെ ഇപ്പോൾ വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. താരത്തിന്റെ ഈ ഇടപെടൽ കാരണമാണ് സ്വന്തം ടീമിന് പണി കിട്ടിയിരിക്കുകയാണ്‌. എലിമിനേറ്ററിൽ ബംഗ്ലാ കടുവകളും ടൊറൻ്റോയും മത്സരിക്കേണ്ടിയിരുന്നെങ്കിലും തുടർച്ചയായ മഴ കാരണം മത്സരം നടന്നില്ല.

പോയിൻ്റ് ടേബിളിലെ സ്ഥാനവും ലീഗ് ഘട്ടത്തിൽ ടൊറൻ്റോയ്‌ക്കെതിരായ വിജയവും കാരണം ബംഗ്ലാ കടുവകൾ മുന്നേറേണ്ടതായിരുന്നു. എന്നാൽ വിജയിയെ തീരുമാനിക്കാൻ സൂപ്പർ ഓവർ നടത്താനാണ് മാച്ച് റഫറിയുടെ തീരുമാനം വന്നത്. നിയമമനുസരിച്ച്, ഫലത്തിന് കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ആവശ്യമാണ്. മത്സരം ടൈ ആയാൽ ഫലം തീരുമാനിക്കാൻ സൂപ്പർ ഓവർ ഉപയോഗിക്കും.

മാച്ച് റഫറി ഷാക്കിബിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും വെറ്ററൻ അത് കേൾക്കാൻ തയ്യാറായില്ല. തൻ്റെ ടീമിനോട് കാണിക്കുന്നത് ന്യായമല്ലെന്ന് അയാൾ പറഞ്ഞു. എന്തായാലും സൂപ്പർ ഓവർ കളിക്കാൻ ഷാകിബ് വിസമ്മതിച്ചതോടെ അദ്ദേഹത്തിന്റെ ടീം തോറ്റതായി പ്രഖ്യാപനം വന്നു. പകരം ടോറോന്റോ അടുത്ത റൗണ്ടിലേക്ക് കടന്നു.

മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ ബംഗ്ലാ കടുവകൾ നാല് മത്സരങ്ങൾ വിജയിച്ചു. ബാറ്റിലും പന്തിലും ഷാക്കിബിന് തെലങ്കാനയിൽ എന്നത് ശ്രദ്ധിക്കണം.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി