'ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് സഞ്ജു സാംസണുമായിട്ടാണ്': വമ്പൻ വെളിപ്പെടുത്തലുമായി ജിതേഷ് ശർമ്മ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 101 റൺസിന് വിജയിച്ചിരുന്നു. ബോളർമാരുടെ സംഹാരതാണ്ഡവത്തിനായിരുന്നു പ്രോട്ടീസ് ഇരയായത്. ജസ്പ്രീത് ബുംറ, അർശ്ദീപ് സിങ്, വരുൺ ചക്രവർത്തി, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, ഹാർദിക്‌ പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

എന്നാൽ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. ശുഭ്മൻ ഗില്ലിന്റെ വരവോടെ സഞ്ജുവിന് വഴി മാറി കൊടുക്കേണ്ടി വന്നു. ടീമിലെ ഫിനിഷർ റോളിൽ ആകട്ടെ ജിതേഷ് ശർമ്മയെയുമാണ്‌ പരിഗണിക്കുന്നത്. ഇപ്പോഴിതാ സഞ്ജുവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ജിതേഷ് ശർമ്മ.

ജിതേഷ് ശർമ്മ പറയുന്നത് ഇങ്ങനെ:

“ഞങ്ങൾക്കിടയിൽ ആരോഗ്യ പരമായ മത്സരമാണുള്ളത്. സഞ്ജു എനിക്ക് സഹോദരനെ പോലെയാണ്. ആരോഗ്യപരമായ മത്സരം നിങ്ങളിലെ പ്രതിഭയെ പുറത്ത് കൊണ്ട് വരും. ടീമിന് ഇത് ഗുണകരമാണ്. സഞ്ജു ഇന്ത്യ കണ്ട മികച്ച കളിക്കാരിൽ ഒരാളാണ്. ഞങ്ങൾ രണ്ട് പേരും രാജ്യത്തിനായാണ് കളിക്കുന്നത്. ബാറ്റിങ്ങിലും കീപ്പിങ്ങിലുമൊക്കെ അദ്ദേഹം എന്നെ പലപ്പോഴും സഹായിക്കാറുണ്ട്” ജിതേഷ് പറഞ്ഞു.

Latest Stories

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ