ഇത് എന്താ സെഞ്ച്വറി അടിച്ച എനിക്ക് ഇല്ലല്ലോ ഇത്ര സന്തോഷം, പക്ഷെ ഒരു റൺ എടുത്ത ഞാൻ സന്തോഷിക്കും

2000-കളുടെ തുടക്കത്തിൽ ഇന്ത്യൻ ബോളിംഗിന്റെ നിർണായക കളിക്കാരിൽ ഒരാളായിരുന്നു അജിത് അഗാർക്കർ. തന്റെ ബോളിംഗ് കഴിവുകൾക്ക് പുറമേ, ബാറ്റിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. എന്നിരുന്നാലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു പര്യടനത്തിനിടെ, അജിത് അഗാർക്കർ ഏഴ് മത്സരങ്ങളിൽ ഡക്കായി പുറത്തായി. എന്നാൽ ഒടുവിൽ ഓസ്‌ട്രേലിയക്കെതിരെ അക്കൗണ്ട് തുറന്ന് ഒരു റൺ നേടിയപ്പോൾ സെഞ്ച്വറി നേടിയത് പോലെ വായുവിൽ ബാറ്റുയർത്തി അജിത് അഗാർക്കർ ആഘോഷിച്ചു.

ബുമ്രയും ഷമിയും സഹീറും പത്താനും എല്ലാം വാഴ്‌ന്ന ആ ബൗളിംഗ് നിരയിലും ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയതും അഗർക്കർ തന്നെ., ഇന്ന് ഒട്ടുമിക്ക ഇന്ത്യൻ ബോ ളേഴ്‌സും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ആ യോർക്കറുകൾ ഞാൻ ആദ്യം ആസ്വദിച്ചതും ആ മെലിഞ്ഞ ശരീരക്കാരനിൽ നിന്നായിരുന്നു, കളിക്കുന്ന കളികളിലൊക്കെ രണ്ടു വിക്കറ്റുകൾ എങ്കിലും സ്വന്തമാക്കുന്ന ആ മുഖം ആ നാളുകളിലെ ഇന്ത്യയുടെ ബൗളിംഗ് മേഖലയിലെ തുരുപ്പ് ചീട്ട് തന്നെയായിരുന്നു.

അഗാർക്കറിന്റെ ഏറ്റവും വലിയ പോരായ്‌മ ആയിട്ട് പറയുന്നത് 5 പന്തുകൾ നന്നായി ചെയ്തിട്ട് പടിക്കൽ കല്മുടക്കുന്നത് പോലെ അവസാന പന്തിൽ നശിപ്പിക്കുന്നത് ഓർത്തിട്ടായിരുന്നു. ന്യൂ ബോളിലും പഴകിയ ബോളിലും രണ്ടു വശത്തേക്കും ബോളിനെ ചലിപ്പിക്കാൻ സാധിക്കുന്നതും ബാറ്റുകൊണ്ടുള്ള ചില മിന്നലാട്ടങ്ങളും അയാളെ ഭാവി ആൾറൗണ്ടറായി കാണാൻ ആരാധകർക്ക് നൽകിയ കാരണങ്ങൾ ആയിരുന്നു.

പക്ഷെ ചില കളികളിൽ മികച്ചു നിൽക്കുകയും ചില കളികളിൽ ശരാശരിയിലും താഴെ പ്രകടനം നടത്തുകയും ചെയ്തത് സ്ഥിരതയില്ലായ്മയുടെ പേരിൽ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നതിലേക്ക് നയിച്ചു.

Latest Stories

800ന് മുകളില്‍ മദ്യം ഇനി ചില്ലു കുപ്പിയില്‍ മതി; പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധിക ഡിപ്പോസിറ്റ്, കുപ്പി ബെവ്‌കോയില്‍ തിരികിയേല്‍പ്പിച്ചാല്‍ 20 മടക്കി വാങ്ങാം

IND vs ENG: അഞ്ചാമതും ടോസ് കൈവിട്ടു, ഞെട്ടിക്കുന്ന മൂന്ന് മാറ്റങ്ങളുമായി ടീം ഇന്ത്യ

മത്സരത്തിലൂടെ തോൽപ്പിക്കാമായിരുന്നു, ഇത് താങ്ങാൻ കഴിയുന്നതിലും അപ്പുറം; 'അമ്മ' പ്രവർത്തനങ്ങളിൽ നിന്ന് എന്നേക്കുമായി പിന്മാറുന്നു: ബാബുരാജ്

IND VS ENG: ഓവലിൽ മത്സരം തുടങ്ങാൻ വൈകിയേക്കും- റിപ്പോർട്ട്

ധര്‍മ്മസ്ഥലയിലെ വെറും ആരോപണമല്ല, മൂന്നാം ദിനം ആറാം പോയിന്റില്‍ അസ്ഥികള്‍ കണ്ടെത്തി; 100 കണക്കിന് പെണ്‍കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ടെന്ന് ശുചീകരണ തൊഴിലാളി പറഞ്ഞത് വെളിപ്പെടുന്നു

ഏപ്രില്‍, ജൂലൈ മാസങ്ങളില്‍ അവധി; രണ്ട് മാസം പറ്റിയാൽ ഓണ്‍ലൈന്‍ ക്ലാസ്; അഭിപ്രായം പങ്കുവെച്ച് ജൂഡ്

IND VS ENG: താക്കൂറിന് പകരം കരുൺ നായർ, ഒരു മത്സരം പോലും കളിക്കാതെ പര്യടനം പൂർത്തിയാക്കാൻ രണ്ട് സൂപ്പർ താരങ്ങൾ

WCL 2025: "എന്തു തന്നെയായാലും ഞങ്ങള്‍ രാജ്യത്തെ നിരാശപ്പെടുത്തില്ല"; ഫൈനലിൽ പാകിസ്ഥാനെ നേരിടേണ്ടി വന്നിരുന്നെങ്കിൽ?, വെളിപ്പെടുത്തലുമായി ഇന്ത്യൻ ചാമ്പ്യന്മാർ

WCL 2025: പാകിസ്ഥാനെതിരായ ഇന്ത്യയുടെ സെമിഫൈനൽ പോരാട്ടം ഉപേക്ഷിച്ചു, ഫൈനലിലേക്ക് ആര്? വെളിപ്പെടുത്തി സംഘാടകർ

'ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല'; നറുക്കടിച്ചെന്ന് കരുതി വേദിയിൽ, നിരാശനായ വയോധികനെ കണ്ട് കരച്ചിലടക്കാനാവാതെ അനുശ്രീ