ക്യാപ്റ്റന്‍സി എങ്ങനെ?, സഞ്ജുവിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജഡേജ

ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്റെ റോളില്‍ മലയാളി ബാറ്റര്‍ സഞ്ജു വി. സാംസനെ ക്രിക്കറ്റ് പ്രേമികളെല്ലാം ഉറ്റുനോക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ അത്ഭുത ജയത്തിന്റെ ക്രെഡിറ്റ് സഞ്ജുവിനുകൂടിയുള്ളതാണ്. മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജയ്ക്കും സഞ്ജുവിനെ കുറിച്ച് ചിലത് പറയാനുണ്ട്.

സഞ്ജു ആക്രമണകാരിയായ ക്യാപ്റ്റനാണ്. അയാള്‍ സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അതിനെ സ്വയം പിന്തുണയ്ക്കുന്നു. പഞ്ചാബ് കിങ്‌സിനെതിരായ മത്സര നോക്കിയാല്‍ അതു മനസിലാകും. ചേതന്‍ സകാരിയയെ പന്തേല്‍പ്പിക്കാന്‍ സഞ്ജുവിന് അവസരമുണ്ടായിരുന്നു. എന്നാല്‍ കാര്‍ത്തിക് ത്യാഗിയെന്ന ആക്രമണോത്സുകമായ വഴിയാണ് സഞ്ജു തെരഞ്ഞെടുത്തത്- അജയ് ജഡേജ പറഞ്ഞു.

ഒരു നല്ല നായകന്‍ തന്റെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കും. പഞ്ചാബ് കിങ്‌സുമായുള്ള റോയല്‍സിന്റെ മത്സരത്തില്‍ അതു വ്യക്തമായി. ത്യാഗിയെ അവസാന ഓവര്‍ ഏല്‍പ്പിച്ച സഞ്ജു അതടിവരയിട്ടെന്നും ജഡേജ ചൂണ്ടിക്കാട്ടി.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്