ഇത് എങ്ങനെ സംഭവിച്ചു..!, ഇന്ത്യയുടെ ജയം വിശ്വസിക്കാനാകാതെ അക്തര്‍

കൊളംബോയിലെ ക്രിക്കറ്റ് വേദിയില്‍ ആധിപത്യത്തിന്റെ ഉജ്ജ്വലമായ പ്രകടനത്തിലൂടെ ഇന്ത്യ എട്ടാം ഏഷ്യാ കപ്പ് കിരീടം ചൂടിയിരിക്കുകയാണ്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരില്‍ 10 വിക്കറ്റിനാണ് മെന്‍ ഇന്‍ ബ്ലൂ ശ്രീലങ്കയെ തകര്‍ത്തത്. മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ 50 റണ്‍സിന് പുറത്താക്കി, തുടര്‍ന്ന് 263 പന്തുകള്‍ ബാക്കി വെച്ച് വിജയം പിടിച്ചു.

ഇന്ത്യയുടെ ഈ ആധികാരിക വിജയം താനൊട്ടും പ്രതീക്ഷിച്ചതല്ലെന്ന് പാക് ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍ പറഞ്ഞു. ഈ ജയത്തിലൂടെ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കും തങ്ങളെന്ന് ഇന്ത്യ തെളിയിച്ചെന്നും ഇന്ത്യന്‍ ടീമിന്റെ തീരുമാനങ്ങള്‍ ശരിയായ ദിശയിലാണെന്നും അക്തര്‍ പറഞ്ഞു.

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി മെച്ചപ്പെട്ടു. അദ്ദേഹവും ടീം മാനേജ്മെന്റും മികച്ച തീരുമാനങ്ങള്‍ എടുക്കുന്നു. ഇന്ത്യ ശ്രീലങ്കയെ ഈ രീതിയില്‍ തോല്‍പ്പിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ഇവിടെ നിന്ന് ഇന്ത്യ ലോകകപ്പിലെ ഏറ്റവും അപകടകരമായ ടീമായിരിക്കാം. പക്ഷേ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ടീമുകള്‍ ശക്തരായതിനാല്‍ ആരെയും ഞാന്‍ എഴുതിത്തള്ളില്ല.

നല്ല ജോലി സിറാജ്, നിങ്ങള്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ സഹായിച്ചു. നിങ്ങളുടെ സമ്മാനത്തുക ഗ്രൗണ്ട് സ്റ്റാഫിന് നല്‍കിക്കൊണ്ട് നിങ്ങള്‍ ഒരു മികച്ച കാര്യം ചെയ്തു. തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചതിന് ശേഷമാണ് ഇന്ത്യ ലോകകപ്പിന് ഇറങ്ങുന്നത്. ഇത് പാകിസ്ഥാനെ മാത്രമല്ല, മറ്റ് പല രാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നു- അക്തര്‍ പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ