എതിർ ടീം ആണെങ്കിലും അയാളുടെ ഉപദേശം എന്നെ സഹായിച്ചു, അദ്ദേഹം പറഞ്ഞത് പോലെയാണ് ഞാൻ കളിച്ചത്: വെങ്കിടേഷ് അയ്യർ

വെങ്കിടേഷ് അയ്യർ മുംബൈ ഇന്ത്യൻസിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ തകർപ്പൻ അർദ്ധ സെഞ്ചുറിയാണ് നേടിയത്. താരത്തിന്റെ പ്രകടനം തന്നെയാണ് മുംബൈ ഇന്ത്യൻസിന്റെ ജയത്തിൽ നിര്ണായകമായതും. ഇന്നലെ നടന്ന നിർണായക മത്സരത്തിൽ കൊൽക്കത്തയോട് മുംബൈ പരാജയപ്പെട്ടു. ഓൾറൗണ്ട് മികവിൽ 24 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം.

170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ 18.5 ഓവറിൽ 145 റൺസിന് എറിഞ്ഞിട്ടാണ് കൊൽക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ബർത്തിനടുത്തെത്തി. മുംബൈ ആകട്ടെ പ്ലേ ഓഫിൽ എത്താതെ പുറത്താകുന്ന ആദ്യ ടീം ആയി മാറുകയും ചെയ്തു. 52 പന്തിൽ 70 റൺസാണ് അയ്യർ നേടിയത്.

കളി കഴിഞ്ഞപ്പോൾ വെങ്കിടേഷിനെ പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു. തൻ്റെ ബാറ്റിംഗ് തന്ത്രം രൂപപ്പെടുത്തിയതിന് ഇതിഹാസ താരം സൗരവ് ഗാംഗുലിയുടെ സംഭാവനയെ അദ്ദേഹം അംഗീകരിച്ചു. ഡൽഹി ക്യാപിറ്റൽസിലെ ക്രിക്കറ്റ് ഡയറക്ടർ ഗാംഗുലിയോട് താൻ മാർഗനിർദേശം തേടിയതായി അയ്യർ വെളിപ്പെടുത്തി.

“ഞാൻ എപ്പോഴും ദാദയെ (സൗരവ് ഗാംഗുലി) ആരാധിക്കുന്നു. സാങ്കേതിക വിശദാംശങ്ങളും എൻ്റെ നിലപാടും ചോദിക്കാൻ ഞാൻ പോയി. അത് ഫലവത്തായ ചർച്ചയായിരുന്നു, വെങ്കിടേഷ് അയ്യർ പറഞ്ഞു. മനീഷ് പാണ്ഡെയെ ഇംപാക്റ്റ് പ്ലെയർ സബ്‌സ് പട്ടികയിൽ ഉൾപ്പെടുത്താൻ കെകെആർ മാനേജ്‌മെൻ്റ് തിരഞ്ഞെടുത്തതിനെയും അയ്യർ പ്രശംസിച്ചു.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും