ഹെഡിന് കിട്ടിയത് തലോടൽ, സിറാജിന് കിട്ടിയത് അടിയും; ഐസിസിയുടെ നടപടി ഇങ്ങനെ

അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗ്രൗണ്ടിൽ വെച്ച് മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും നടത്തിയ വാക്ക് പോരിൽ കർശന നടപടി എടുത്ത് ഐസിസി. മുഹമ്മദ് സിറാജ് മാച്ച് ഫീയുടെ 20 ശതമാനം പിഴ അടയ്ക്കാനാണ് ഐസിസിയുടെ തീരുമാനം. എന്നാൽ ഓസ്‌ട്രേലിയൻ താരമായ ട്രാവിസ് ഹെഡിന് താകീദ് മാത്രമാണ് ലഭിച്ചത്.

ട്രാവിസ് ഹെഡ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 141 പന്തിൽ 140 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു ഹെഡ് പുറത്തായത്. വിക്കറ്റ് നേടിയപ്പോൾ സിറാജ് ഹെഡിനോട് ഇറങ്ങി പോ എന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. ആ സമയത്ത് ട്രാവിസ് ഹെഡ് എന്തോ പറഞ്ഞു കൊണ്ടാണ് സിറാജിനെ നോക്കിയത്. ഇതാണ് ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കം.

നല്ല ബോൾ ആണെന്നാണ് താൻ പറഞ്ഞത് എന്നാണ് ഹെഡിന്റെ വാദം. എന്നാൽ അങ്ങനെയല്ലെന്നും, അദ്ദേഹം കള്ളം പറയുകയാണെന്നുമാണ് സിറാജ് അഭിപ്രായപ്പെടുന്നത്. എന്തായാലും സിറാജിന്റെ പ്രവർത്തിയാണ് ഐസിസി കൂടുതൽ ഗൗരവമുള്ളതായി കാണുന്നത്.

കൂടാതെ മുഹമ്മദ് സിറാജിനും, ട്രാവിസ് ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് ഐസിസി നടപടി എടുത്തത്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ