ഹെഡിന് കിട്ടിയത് തലോടൽ, സിറാജിന് കിട്ടിയത് അടിയും; ഐസിസിയുടെ നടപടി ഇങ്ങനെ

അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗ്രൗണ്ടിൽ വെച്ച് മുഹമ്മദ് സിറാജും ട്രാവിസ് ഹെഡും നടത്തിയ വാക്ക് പോരിൽ കർശന നടപടി എടുത്ത് ഐസിസി. മുഹമ്മദ് സിറാജ് മാച്ച് ഫീയുടെ 20 ശതമാനം പിഴ അടയ്ക്കാനാണ് ഐസിസിയുടെ തീരുമാനം. എന്നാൽ ഓസ്‌ട്രേലിയൻ താരമായ ട്രാവിസ് ഹെഡിന് താകീദ് മാത്രമാണ് ലഭിച്ചത്.

ട്രാവിസ് ഹെഡ് മത്സരത്തിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ച വെച്ചത്. 141 പന്തിൽ 140 റൺസ് ആണ് അദ്ദേഹം അടിച്ചെടുത്തത്. മുഹമ്മദ് സിറാജിന്റെ പന്തിലായിരുന്നു ഹെഡ് പുറത്തായത്. വിക്കറ്റ് നേടിയപ്പോൾ സിറാജ് ഹെഡിനോട് ഇറങ്ങി പോ എന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു. ആ സമയത്ത് ട്രാവിസ് ഹെഡ് എന്തോ പറഞ്ഞു കൊണ്ടാണ് സിറാജിനെ നോക്കിയത്. ഇതാണ് ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കം.

നല്ല ബോൾ ആണെന്നാണ് താൻ പറഞ്ഞത് എന്നാണ് ഹെഡിന്റെ വാദം. എന്നാൽ അങ്ങനെയല്ലെന്നും, അദ്ദേഹം കള്ളം പറയുകയാണെന്നുമാണ് സിറാജ് അഭിപ്രായപ്പെടുന്നത്. എന്തായാലും സിറാജിന്റെ പ്രവർത്തിയാണ് ഐസിസി കൂടുതൽ ഗൗരവമുള്ളതായി കാണുന്നത്.

കൂടാതെ മുഹമ്മദ് സിറാജിനും, ട്രാവിസ് ഹെഡിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിക്കുകയും ചെയ്തു. ഐസിസി ചെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിനെ തുടര്‍ന്നാണ് ഐസിസി നടപടി എടുത്തത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി