തിലകിനും റിങ്കുവിനും മുന്നേ അവന്‍ ഇന്ത്യന്‍ ടീമിലെത്തും; പ്രവചനവുമായി സെവാഗ്

ഇന്ത്യക്കായി ഉടന്‍ കളിക്കാന്‍ പോകുന്ന താരത്തെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുംബൈയുടെ തിലക് വര്‍മ്മയെയും കൊല്‍ക്കത്തയുടെ റിങ്കു സിംഗിനെയും തഴഞ്ഞ് പഞ്ചാബ് താരം ജിതേഷ് ശര്‍മയെയാണ് സെവാഗ് തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജിതേഷ് ഇന്ത്യക്കായി കളിക്കുമെന്നാണ് സെവാഗ് പറയുന്നത്.

ഞാന്‍ എപ്പോഴും കുട്ടികളോട് പറയാറുണ്ട് നിങ്ങള്‍ പന്ത് കണ്ട ശേഷം നിങ്ങള്‍ക്ക് മനസില്‍ തോന്നുന്നത് എന്താണോ അത് ചെയ്യുക. അടിക്കുകയോ പ്രതിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇതാണ് ബാറ്റിംഗിന്റെ ലളിതമായ തത്വം. അതാണ് ജിതേഷ് ശര്‍മ ചെയ്യുന്നത്.

പന്തിനെ നോക്കി അടിക്കാന്‍ പറ്റുന്ന പന്താണെങ്കില്‍ അടിക്കുകയും സിംഗിളെടുക്കുകയും ചെയ്യുക. ടി20യില്‍ പന്തുകള്‍ ഒഴിവാക്കുക നല്ലതല്ല. കാര്യങ്ങളെ ലളിതമായി കാണുന്നവനാണ് ജിതേഷ് സെവാഗ് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ജിതേഷ് ശര്‍മ ഈ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജിതേഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാദ്ധ്യതയേറെയുള്ള താരമാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി