തിലകിനും റിങ്കുവിനും മുന്നേ അവന്‍ ഇന്ത്യന്‍ ടീമിലെത്തും; പ്രവചനവുമായി സെവാഗ്

ഇന്ത്യക്കായി ഉടന്‍ കളിക്കാന്‍ പോകുന്ന താരത്തെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മുംബൈയുടെ തിലക് വര്‍മ്മയെയും കൊല്‍ക്കത്തയുടെ റിങ്കു സിംഗിനെയും തഴഞ്ഞ് പഞ്ചാബ് താരം ജിതേഷ് ശര്‍മയെയാണ് സെവാഗ് തിരഞ്ഞെടുത്തത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജിതേഷ് ഇന്ത്യക്കായി കളിക്കുമെന്നാണ് സെവാഗ് പറയുന്നത്.

ഞാന്‍ എപ്പോഴും കുട്ടികളോട് പറയാറുണ്ട് നിങ്ങള്‍ പന്ത് കണ്ട ശേഷം നിങ്ങള്‍ക്ക് മനസില്‍ തോന്നുന്നത് എന്താണോ അത് ചെയ്യുക. അടിക്കുകയോ പ്രതിരോധിക്കുകയോ ഒഴിവാക്കുകയോ ചെയ്യുക. ഇതാണ് ബാറ്റിംഗിന്റെ ലളിതമായ തത്വം. അതാണ് ജിതേഷ് ശര്‍മ ചെയ്യുന്നത്.

പന്തിനെ നോക്കി അടിക്കാന്‍ പറ്റുന്ന പന്താണെങ്കില്‍ അടിക്കുകയും സിംഗിളെടുക്കുകയും ചെയ്യുക. ടി20യില്‍ പന്തുകള്‍ ഒഴിവാക്കുക നല്ലതല്ല. കാര്യങ്ങളെ ലളിതമായി കാണുന്നവനാണ് ജിതേഷ് സെവാഗ് പറഞ്ഞു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ജിതേഷ് ശര്‍മ ഈ സീസണില്‍ പഞ്ചാബ് കിംഗ്‌സിനായി ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള ജിതേഷ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ സാദ്ധ്യതയേറെയുള്ള താരമാണ്.

Latest Stories

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ

വൈറ്റ് ഹൗസിലെ അത്താഴവിരുന്നിനിടയിൽ വെടിവെയ്പ്പ്, ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു; പ്രതി പിടിയിൽ

'ഞങ്ങളുടെ ബോളേഴ്സിന് നല്ല രീതിയിൽ അടി കിട്ടിയപ്പോൾ മത്സരം കൈവിട്ടു എന്ന് ഞാൻ ഉറപ്പിച്ചു: ശ്രേയസ് അയ്യർ

കരുൺ നായർ കാരണമാണ് തോറ്റത്, ശ്രേയസിനെ പോലെയുള്ള ബാറ്ററുടെ ക്യാച്ച് പാഴാക്കിയാൽ തോൽവി ഉറപ്പാണ്: അക്‌സർ പട്ടേൽ

രാവിലെ കോഹ്ലി, ഉച്ചയ്ക്ക് രാഹുൽ, വൈകിട്ട് വൈഭവ്, രാത്രി അഭിഷേക്; ഓറഞ്ച് ക്യാപ്പ് കേറിയിറങ്ങിയത് നാല് താരങ്ങളുടെ തലയിലൂടെ