'അവന്‍ ഒരു കല്‍ക്കരി ഖനിത്തൊഴിലാളിയുടെ മകനാണ്, ഈ അവഗണന അവനെ ശരിക്കും വേദനപ്പിച്ചിരിക്കാം'; തുറന്നുപറഞ്ഞ് ദിനേശ് കാര്‍ത്തിക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. സ്പിന്നര്‍മാര്‍ക്ക് എളുപ്പത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ പാകത്തിലുള്ള പിച്ചില്‍ 35-കാരന്‍ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ തളര്‍ത്തി.

ഇപ്പോള്‍ താരത്തിന്റെ കരിയറിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീം മാനേജ്മെന്റ് നിരന്തരം അവഗണിക്കുന്ന ഒരാളാണ് ഉമേഷ് യാദവെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഉമേഷിന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ചും മികച്ച പ്രകടനം നടത്തിയിട്ടും തന്റെ സ്ഥാനം ഒരിക്കലും ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ അവന്‍ എത്രമാത്രം വേദനിച്ചിരിക്കാമെന്നതിനെ കുറിച്ചും കാര്‍ത്തിക് വാചാലനായി.

അവന്റെ വേരുകള്‍ നിങ്ങള്‍ മനസ്സിലാക്കണം. അവന്‍ ഒരു കല്‍ക്കരി ഖനിത്തൊഴിലാളിയുടെ മകനാണ്. അവന്‍ പൊലീസ് അക്കാദമിയുടെ ഭാഗമാകാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഫാസ്റ്റ് ബൗളിംഗിലേക്കു തിരിഞ്ഞു. 2008 മുതല്‍ അവന്‍ വിദര്‍ഭയ്ക്കായി കളിക്കാന്‍ തുടങ്ങി. 2010 ല്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അത്ര വേഗത്തിലായിരുന്നു അവന്റെ വളര്‍ച്ച.

എന്നിരുന്നാലും അവന്‍ എപ്പോഴും അവഗണിക്കപ്പെട്ടു. അത് അവനെ ശരിക്കും വേദനിപ്പിച്ചിരിക്കണം. കാരണം അവന്‍ വരുമ്പോഴെല്ലാം രണ്ടോ മൂന്നോ വിക്കറ്റ് പ്രകടനം കാഴ്ചവച്ചു. പക്ഷേ ഒരിക്കലും അവന് സ്ഥിരമായി സ്ഥാനം നല്‍കപ്പെട്ടില്ല- കാര്‍ത്തിക് പറഞ്ഞു.

Latest Stories

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി