'അവന്‍ ഒരു കല്‍ക്കരി ഖനിത്തൊഴിലാളിയുടെ മകനാണ്, ഈ അവഗണന അവനെ ശരിക്കും വേദനപ്പിച്ചിരിക്കാം'; തുറന്നുപറഞ്ഞ് ദിനേശ് കാര്‍ത്തിക്

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവ് തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. സ്പിന്നര്‍മാര്‍ക്ക് എളുപ്പത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ പാകത്തിലുള്ള പിച്ചില്‍ 35-കാരന്‍ ആദ്യ ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്ട്രേലിയയുടെ ഇന്നിംഗ്സിനെ തളര്‍ത്തി.

ഇപ്പോള്‍ താരത്തിന്റെ കരിയറിനെ കുറിച്ച് സംസാരിക്കുമ്പോള്‍, ഉപഭൂഖണ്ഡത്തില്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീം മാനേജ്മെന്റ് നിരന്തരം അവഗണിക്കുന്ന ഒരാളാണ് ഉമേഷ് യാദവെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ഉമേഷിന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ചും മികച്ച പ്രകടനം നടത്തിയിട്ടും തന്റെ സ്ഥാനം ഒരിക്കലും ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ അവന്‍ എത്രമാത്രം വേദനിച്ചിരിക്കാമെന്നതിനെ കുറിച്ചും കാര്‍ത്തിക് വാചാലനായി.

അവന്റെ വേരുകള്‍ നിങ്ങള്‍ മനസ്സിലാക്കണം. അവന്‍ ഒരു കല്‍ക്കരി ഖനിത്തൊഴിലാളിയുടെ മകനാണ്. അവന്‍ പൊലീസ് അക്കാദമിയുടെ ഭാഗമാകാന്‍ ശ്രമിച്ചു. അത് വിജയിച്ചില്ല. തുടര്‍ന്ന് അദ്ദേഹം ഫാസ്റ്റ് ബൗളിംഗിലേക്കു തിരിഞ്ഞു. 2008 മുതല്‍ അവന്‍ വിദര്‍ഭയ്ക്കായി കളിക്കാന്‍ തുടങ്ങി. 2010 ല്‍ അദ്ദേഹം ഇന്ത്യന്‍ ടീമില്‍ ഇടം നേടി. അത്ര വേഗത്തിലായിരുന്നു അവന്റെ വളര്‍ച്ച.

എന്നിരുന്നാലും അവന്‍ എപ്പോഴും അവഗണിക്കപ്പെട്ടു. അത് അവനെ ശരിക്കും വേദനിപ്പിച്ചിരിക്കണം. കാരണം അവന്‍ വരുമ്പോഴെല്ലാം രണ്ടോ മൂന്നോ വിക്കറ്റ് പ്രകടനം കാഴ്ചവച്ചു. പക്ഷേ ഒരിക്കലും അവന് സ്ഥിരമായി സ്ഥാനം നല്‍കപ്പെട്ടില്ല- കാര്‍ത്തിക് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക