'എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുന്നവൻ, പക്ഷേ ടീമിലിടമില്ല'; യുവതാരത്തെ തഴയുന്നത് ചോദ്യം ചെയ്ത് അശ്വിൻ

ഇന്ത്യയുടെ ടി20 പ്ലാനുകളിൽ നിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്താണ്. 23 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാറ്റർ 39.56 ശരാശരിയിൽ 633 റൺസ് നേടിയിട്ടുണ്ട്. 143.53 ആണ് സ്ട്രൈക്ക് റേറ്റ്. അതിൽ ഒരു സെഞ്ച്വറിയും നാല് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇത് പരിഗണന അർഹിക്കുന്നതാണെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ ചൂണ്ടിക്കാട്ടി.

2025 ലെ ഐപിഎൽ ഋതുരാജ് ഗെയ്ക്‌വാദിന്റെ വഴിക്ക് പോയില്ല. പക്ഷേ അദ്ദേഹം സ്ഥിരമായി സിഎസ്‌കെയുടെ ടോപ്-ഓർഡർ റൺ ഗെറ്ററാണ്. മൂന്ന് സീസണുകളിലായി താരത്തിന്റെ സ്കോറിം​ഗ് 500 റൺസ് മറികടന്നു. 2024 ടി20 ലോകകപ്പിന് ശേഷം സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു ഇന്ത്യയ്‌ക്കായി അദ്ദേഹം അവസാനമായി കളിച്ചത്.

ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈവശം എല്ലാ ഷോട്ടുകളുമുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. പക്ഷേ ഇന്ത്യയുടെ ടി20 ൃസജ്ജീകരണത്തിൽ അദ്ദേഹം എന്തുകൊണ്ട് ഇടം നേടുന്നില്ല എന്നത് ഇപ്പോഴും വ്യക്തമല്ല.

“എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുന്ന ഋതുരാജ് ഗെയ്ക്‌വാദിന്റെ കഴിവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അവസാന ടി20 പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തെ കളിക്കളത്തിൽ കാണാത്തത് എന്തുകൊണ്ടാണ് എന്നതാണ് ഏക രഹസ്യം” എന്ന് അശ്വിൻ പറഞ്ഞു.

കളിക്കാരെ വിവരങ്ങൾ അറിയിക്കേണ്ടത് നിർണായകമാണെന്നും അല്ലെങ്കിൽ അവർ ഇരുട്ടിൽ തപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്വിന്റെ അഭിപ്രായത്തിൽ, ദൈർഘ്യമേറിയ ഫോർമാറ്റിൽ ഋതുരാജിന്റെ സ്ഥിരതയുള്ള ഫോം അദ്ദേഹത്തെ ടെസ്റ്റ് ടീമിലെ മധ്യനിര റോളിലേക്ക് ശക്തനാക്കുന്നു.

“അവസാന ടി20 കാലയളവിൽ, പരിശീലകനും ക്യാപ്റ്റനും വ്യത്യസ്തരായിരുന്നു. ശരിയായ ആശയവിനിമയം ഇല്ലാതെ, അദ്ദേഹത്തെപ്പോലുള്ള കളിക്കാർ പലപ്പോഴും അറിയാതെ പോകുന്നു എന്നതാണ് പ്രശ്നം. അദ്ദേഹത്തെ ഇപ്പോഴും നിരീക്ഷണത്തിൽ നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റെഡ്-ബോൾ ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അവർ അദ്ദേഹത്തെ ഒരു മധ്യനിര സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അശ്വിൻ കൂട്ടിച്ചേർത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി