'എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുന്നവൻ, പക്ഷേ ടീമിലിടമില്ല'; യുവതാരത്തെ തഴയുന്നത് ചോദ്യം ചെയ്ത് അശ്വിൻ

ഇന്ത്യയുടെ ടി20 പ്ലാനുകളിൽ നിന്ന് ഋതുരാജ് ഗെയ്ക്‌വാദ് പുറത്താണ്. 23 മത്സരങ്ങൾ കളിച്ചിട്ടുള്ള ബാറ്റർ 39.56 ശരാശരിയിൽ 633 റൺസ് നേടിയിട്ടുണ്ട്. 143.53 ആണ് സ്ട്രൈക്ക് റേറ്റ്. അതിൽ ഒരു സെഞ്ച്വറിയും നാല് അർദ്ധസെഞ്ച്വറികളും ഉൾപ്പെടുന്നു. ഇത് പരിഗണന അർഹിക്കുന്നതാണെന്ന് മുൻ താരം രവിചന്ദ്രൻ അശ്വിൻ ചൂണ്ടിക്കാട്ടി.

2025 ലെ ഐപിഎൽ ഋതുരാജ് ഗെയ്ക്‌വാദിന്റെ വഴിക്ക് പോയില്ല. പക്ഷേ അദ്ദേഹം സ്ഥിരമായി സിഎസ്‌കെയുടെ ടോപ്-ഓർഡർ റൺ ഗെറ്ററാണ്. മൂന്ന് സീസണുകളിലായി താരത്തിന്റെ സ്കോറിം​ഗ് 500 റൺസ് മറികടന്നു. 2024 ടി20 ലോകകപ്പിന് ശേഷം സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു ഇന്ത്യയ്‌ക്കായി അദ്ദേഹം അവസാനമായി കളിച്ചത്.

ഋതുരാജ് ഗെയ്ക്‌വാദിന്റെ കൈവശം എല്ലാ ഷോട്ടുകളുമുണ്ടെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. പക്ഷേ ഇന്ത്യയുടെ ടി20 ൃസജ്ജീകരണത്തിൽ അദ്ദേഹം എന്തുകൊണ്ട് ഇടം നേടുന്നില്ല എന്നത് ഇപ്പോഴും വ്യക്തമല്ല.

“എല്ലാ ഷോട്ടുകളും കളിക്കാൻ കഴിയുന്ന ഋതുരാജ് ഗെയ്ക്‌വാദിന്റെ കഴിവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അവസാന ടി20 പരമ്പരയ്ക്ക് ശേഷം അദ്ദേഹത്തെ കളിക്കളത്തിൽ കാണാത്തത് എന്തുകൊണ്ടാണ് എന്നതാണ് ഏക രഹസ്യം” എന്ന് അശ്വിൻ പറഞ്ഞു.

കളിക്കാരെ വിവരങ്ങൾ അറിയിക്കേണ്ടത് നിർണായകമാണെന്നും അല്ലെങ്കിൽ അവർ ഇരുട്ടിൽ തപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്വിന്റെ അഭിപ്രായത്തിൽ, ദൈർഘ്യമേറിയ ഫോർമാറ്റിൽ ഋതുരാജിന്റെ സ്ഥിരതയുള്ള ഫോം അദ്ദേഹത്തെ ടെസ്റ്റ് ടീമിലെ മധ്യനിര റോളിലേക്ക് ശക്തനാക്കുന്നു.

“അവസാന ടി20 കാലയളവിൽ, പരിശീലകനും ക്യാപ്റ്റനും വ്യത്യസ്തരായിരുന്നു. ശരിയായ ആശയവിനിമയം ഇല്ലാതെ, അദ്ദേഹത്തെപ്പോലുള്ള കളിക്കാർ പലപ്പോഴും അറിയാതെ പോകുന്നു എന്നതാണ് പ്രശ്നം. അദ്ദേഹത്തെ ഇപ്പോഴും നിരീക്ഷണത്തിൽ നിലനിർത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. റെഡ്-ബോൾ ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. അവർ അദ്ദേഹത്തെ ഒരു മധ്യനിര സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അശ്വിൻ കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ