IPL 2025: രോഹിത് തിരിച്ചെത്തിയപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്, കളി തോറ്റ നിരാശയില്‍ ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞത്, അതുവേണ്ടായിരുന്നു എന്ന് ആരാധകര്‍

ആര്‍സിബിക്കെതിരായ മത്സരവും തോറ്റതോടെ വലിയ നിരാശയിലാണ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ. ജയിക്കാമായിരുന്ന മത്സരത്തില്‍ തിലകിന്റെയും ഹാര്‍ദിക്കിന്റെയും പുറത്താവലാണ് മത്സരം ബെംഗളൂരുവിന് അനുകൂലമാക്കിയത്. ഇരുവരും ചേര്‍ന്നുളള വെടിക്കെട്ട് ബാറ്റിങ് ഒരുഘട്ടത്തില്‍ കളി മുംബൈക്ക് അനുകൂലമാക്കിയിരുന്നു. എന്നാല്‍ ബോളര്‍മാരെ കൃത്യമായി ഉപയോഗിച്ച ആര്‍സിബി ക്യാപ്റ്റന്‍ രജത് പാടിധാര്‍ മത്സരം തങ്ങളുടേതാക്കുകയായിരുന്നു. മത്സരശേഷമുളള പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ ഹാര്‍ദികിന്റെ മുഖത്ത് തോറ്റതിന്റെ നിരാശ പ്രകടമായിരുന്നു.

തനിക്ക് അധികം ഒന്നും പറയാനില്ലെന്നും മത്സരത്തില്‍ ഞങ്ങള്‍ രണ്ട് ഷോട്ടുകള്‍ക്ക് പിറകിലായത് തിരിച്ചടിയായെന്നും താരം പറഞ്ഞു. റണ്‍മഴ കണ്ടൊരു മത്സരമായിരുന്നു. പിച്ച് ഒരുക്കിയത് വളരെ നന്നായിരുന്നു. ഈ പിച്ചില്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ പ്രയാസമാണ്. ബൗളര്‍മാരെ കുറ്റം പറയാന്‍ സാധിക്കില്ല. വളരെ പ്രയാസമേറിയ ട്രാക്കാണിത്. ഞങ്ങള്‍ക്ക് അധികം ഓപ്ഷനുകളില്ലായിരുന്നു. രോഹിതിന്റെ തിരിച്ചവരവില്‍ ഞങ്ങള്‍ക്ക് തോന്നി നമന്‍ കുറച്ചുകൂടി താഴേക്ക് ഇറങ്ങട്ടെയെന്ന്. തിലക് ഗംഭീരമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഇന്നലത്തെ കളിയിലെ തോല്‍വിയോടെ അഞ്ച് കളികളില്‍ നാല് തോല്‍വിയും ഒരു ജയവുമാണ് മുംബൈ ടീമിന്. ഇനിയും ടൂര്‍ണമെന്റില്‍ തിരിച്ചുവരാനായില്ലെങ്കില്‍ ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക