ഞാൻ ഉണ്ടായിരുന്നെങ്കിൽ ഫലങ്ങൾ മറ്റൊന്ന് ആകുമായിരുന്നു, സെലക്ടർമാരെ ഇളിഭ്യരാക്കി സൂപ്പർ താരത്തിന്റെ കമന്റ്

ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ 2021 നവംബറിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യൻ ടീമിനായി അരങ്ങേറ്റം കുറിച്ച താരമാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎൽ 2021 ലെ യുഎഇ ലെഗിൽ ശ്രദ്ധേയമായ റൺ നേടിയതോടെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി താരത്തിന്റെ പേര്. ഹാർദിക് പാണ്ഡ്യ പോലെ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും വെങ്കിടേഷ് മികച്ച സംഭാവനകൾ നൽകുമെന്നാണ് ആരാധകർ കരുതിയതെന്ന് ശ്രദ്ധിക്കണം.

ദേശീയ ടീമിനായി ഒമ്പത് ടി20 മത്സരങ്ങളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള അയ്യർ, ഹാർദിക്കിന്റെ ടീമിൽ തിരിച്ചെത്തിയതിന് ശേഷം പുറത്തായി. പിന്നീട്, ഏഷ്യാ കപ്പിലും 2022 ലെ ടി20 ലോകകപ്പിലും ഹാർദിക്കിന്റെ മികച്ച പ്രകടനം അയ്യരുടെ ടീമിലെ വഴി തടഞ്ഞു. എന്നിരുന്നാലും, 27 കാരനായ ബാറ്റർ ദേശീയ ടീമിനായി വീണ്ടും കളിക്കുമെന്നും തന്റെ ഏറ്റവും മികച്ചത് നൽകുമെന്നും പ്രതീക്ഷിക്കുന്നു. 2020 ടി20 ലോകകപ്പ് ടീമിൽ വെങ്കിടേഷിനെ ഉൾപ്പെടുത്തിയ ഇന്ധന തന്ത്രങ്ങൾക് വലിയ വിമർശനം കിട്ടിയിരുന്നു.

തന്റെ ഇന്ത്യൻ ടീം പദ്ധതികളെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെ- ഇന്ത്യൻ ടീമിനൊപ്പം ദീർഘനാൾ കളിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കിലും ഹാർദിക് ഭായ് തിരിച്ചുവന്ന വഴി അത്ര മികച്ചതായിരുന്നു. അദ്ദേഹം ചെയ്തത് അദ്ഭുതകരമായ കാര്യങ്ങൾ തന്നെ ആയിരുന്നു. . ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കാനാണ് എല്ലാ ടീമുകളും ആഗ്രഹിക്കുന്നത്. എനിക്ക് അവിടെ ഉണ്ടായിരിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ അത് വീണ്ടും എന്റെ കൈയിലില്ല. ക്രിക്കറ്റിനെ ഒരു അവസരമായാണ് ഞാൻ എപ്പോഴും കാണുന്നത്. ഞാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം കളിക്കുന്നില്ലെങ്കിൽ, ഐപിഎല്ലിൽ കളിക്കാനോ ആഭ്യന്തര മത്സരങ്ങളിൽ എന്റെ സംസ്ഥാന ടീമിനെ പ്രതിനിധീകരിക്കാനോ ഉള്ള അവസരം ഞാൻ നന്നായി ഉപയോഗിക്കും ,” അയ്യർ ക്രിക്കറ്റ് നെക്‌സ്റ്റിനോട് പറഞ്ഞു.

“എന്റെ ജോലി ശരിയായി ചെയ്യുക എന്നതാണ് എന്റെ ജോലി, സെലക്ഷനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നടക്കാനിരിക്കുന്ന ടി20, ഏകദിനങ്ങൾക്കുള്ള ടീമിൽ ഞാൻ ഉണ്ടാകേണ്ടതാണ് , പക്ഷേ, നിർഭാഗ്യവശാൽ, എനിക്ക് പരിക്കേറ്റു. ഞാൻ തീച്ചുവരുമ്പോൾ അത് ഉറപ്പാക്കും, ഞാൻ എന്റെ ഏറ്റവും മികച്ചത് നൽകും, മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക