അവന്‍ പാക് ടീമിലായിരുന്നെങ്കില്‍ ഒരു മത്സരത്തില്‍ പോലും പുറത്തിരിക്കില്ലായിരുന്നു; ഇന്ത്യന്‍ താരത്തെ കുറിച്ച് വഹാബ് റിയാസ്

റിഷഭ് പന്ത് പാകിസ്താനിലായിരുന്നെങ്കില്‍ ഈ ലോകകപ്പില്‍ തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവെന്ന് പാക് ഫാസ്റ്റ് ബൗളര്‍ വഹാബ് റിയാസ്. ഇന്ത്യന്‍ ടീമിനോളം പ്രതിഭാശാലികളായ കളിക്കാര്‍ പാകിസ്ഥാനില്ലെന്നും ഒരുപാട് പുതിയ ക്രിക്കറ്റര്‍മാരെ വളര്‍ത്തിയെടുത്ത് ഇന്ത്യ ബഹുദൂരം മുന്നിലാണെന്നും താരം പറഞ്ഞു.

പാകിസ്ഥാന്‍ ക്രിക്കറ്റ് സംവിധാനം ശക്തമല്ല. അങ്ങനെ ആയിരുന്നെങ്കില്‍ ആരും പരാതി പറയില്ല. കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ ഒരു സെലക്ഷന്‍ നടപടിക്രമം തീര്‍ച്ചയായും വേണം. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ് നിങ്ങളുടെ മാനദണ്ഡമെങ്കില്‍ അവര്‍ പെര്‍ഫോം ചെയ്തിട്ടുണ്ടോ, ഉണ്ടെങ്കില്‍ ഫിറ്റാണോ എന്നിവ പരിഗണിക്കണം. അതിനു ശേഷമായിരിക്കണം അവരെ ടീമിലെടുക്കേണ്ടത്.

ഇന്ത്യയില്‍ ഇതിനൊരു ഉദാഹരണം ഞാന്‍ കാണിച്ചു തരാം. എംഎസ് ധോണിക്കു ശേഷം ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം അദ്ദേഹം സെഞ്ച്വറികളുമടിച്ചിട്ടുണ്ട്. പാകിസ്ഥാനിലായിരുന്നെങ്കില്‍ പന്ത് ഒരു ലോകകപ്പ് മല്‍സരത്തില്‍ പോലും പുറത്തിരിക്കില്ല.

ദിനേഷ് കാര്‍ത്തികിനെ കല്‍പ്പിക്കാന്‍ ഇന്ത്യ അദ്ദേഹത്തെ പ്ലെയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി. പന്ത് മികച്ച ക്രിക്കറ്ററാണെന്നു ഇന്ത്യക്കറിയാം. പക്ഷെ അതോടൊപ്പം തന്നെ ഒരു ഫിനിഷറെയും ആവശ്യമാണെന്നു അവര്‍ക്കറിയാം. ഈ കാരണത്തിലാണ് പന്തിനെ ഒഴിവാക്കി ഇന്ത്യ ഡിക്കെയെ കളിപ്പിക്കുന്നതെന്നും വഹാബ് റിയാസ് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക