അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ജോഹന്നാസ്ബര്‍ഗില്‍ നടന്ന 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ തോല്‍വിയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിസ്ബാ-ഉള്‍-ഹഖ്. ആ മത്സരത്തില്‍ 38 പന്തില്‍ നാല് സിക്സറുകള്‍ സഹിതം 43 റണ്‍സ് നേടിയ മിസ്ബയാണ് മത്സരത്തില്‍ പാകിസ്ഥാനായി നിര്‍ണായക പങ്ക് വഹിച്ചത്.

അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ 13 റണ്‍സ് ആയിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഗീന്ദര്‍ ശര്‍മ്മയായിരുന്നു അവാസന ഓവര്‍ എറിയാനെത്തിയത്. അവസാന നാല് പന്തില്‍ ആറ് റണ്ടസ് വേണമെന്നിരിക്കെ മിസ്ബയുടെ റാംപ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എസ്. ശ്രീശാന്തിന്റെ കൈകളില്‍ അവസാനിച്ചു. ഇത് ഇന്ത്യയ്ക്ക് കന്നി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു.

ഒരു സ്പിന്നര്‍ക്ക് പകരം ജോഗീന്ദര്‍ ശര്‍മ്മ അവസാന ഓവര്‍ എറിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു അഭിമുഖത്തില്‍ മിസ്ബ വെളിപ്പെടുത്തി. ഒരു വശത്ത് ചെറിയ ബൗണ്ടറി ആയതിനാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഒരു സ്പിന്നറെ ഇന്ത്യ ഉപയോഗിക്കുന്നത് അപകടകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു സ്പിന്നറെ ബൗണ്ടറികള്‍ക്കായി അടിക്കുന്നത് എളുപ്പമാണെന്ന് മിസ്ബ വിശ്വസിച്ചു, ജോഗീന്ദറിനെപ്പോലെയുള്ള ഒരു മീഡിയം പേസര്‍ ഇന്ത്യക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പായെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ഓവര്‍ ബോള്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു, അത് സ്പിന്‍ ആയിരിക്കില്ല. ജോഗീന്ദര്‍ ശര്‍മ്മ മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള ഏക പോംവഴി. സൈഡിലെ ബൗണ്ടറി വളരെ ചെറുതായതിനാല്‍ അത് ഒരു സ്പിന്നര്‍ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു സ്പിന്നര്‍ക്ക് ആ ഓവര്‍ ബോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അവരെ സൈഡ് ബൗണ്ടറിയിലേക്ക് അനായാസം അടിക്കാമായിരുന്നു- മിസ്ബ പറഞ്ഞു.

അവസാന ഓവറില്‍ ഹര്‍ഭജന്‍ സിംഗിനെ മറികടന്ന് ജോഗീന്ദറിനെ തിരഞ്ഞെടുത്തതിന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മിസ്ബ അഭിനന്ദിച്ചു. ഈ നീക്കത്തിന് പിന്നിലെ തന്ത്രപരമായ മിടുക്ക് അദ്ദേഹം സമ്മതിച്ചു. പാകിസ്ഥാന്റെ അവസാന വിക്കറ്റായതിനാല്‍ അന്തിമഫലം ഫീല്‍ഡിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ധോണി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മിസ്ബ ചൂണ്ടിക്കാട്ടി. ഒരു മീഡിയം പേസറെ തിരഞ്ഞെടുത്തതിലൂടെ, ബൗണ്ടറി വഴങ്ങാനുള്ള സാധ്യത ധോണി കുറച്ചു, ധോണി എടുത്ത അപകടസാധ്യതയെ മിസ്ബ അഭിനന്ദിച്ചു.

Latest Stories

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ