അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ജോഹന്നാസ്ബര്‍ഗില്‍ നടന്ന 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ തോല്‍വിയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിസ്ബാ-ഉള്‍-ഹഖ്. ആ മത്സരത്തില്‍ 38 പന്തില്‍ നാല് സിക്സറുകള്‍ സഹിതം 43 റണ്‍സ് നേടിയ മിസ്ബയാണ് മത്സരത്തില്‍ പാകിസ്ഥാനായി നിര്‍ണായക പങ്ക് വഹിച്ചത്.

അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ 13 റണ്‍സ് ആയിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഗീന്ദര്‍ ശര്‍മ്മയായിരുന്നു അവാസന ഓവര്‍ എറിയാനെത്തിയത്. അവസാന നാല് പന്തില്‍ ആറ് റണ്ടസ് വേണമെന്നിരിക്കെ മിസ്ബയുടെ റാംപ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എസ്. ശ്രീശാന്തിന്റെ കൈകളില്‍ അവസാനിച്ചു. ഇത് ഇന്ത്യയ്ക്ക് കന്നി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു.

ഒരു സ്പിന്നര്‍ക്ക് പകരം ജോഗീന്ദര്‍ ശര്‍മ്മ അവസാന ഓവര്‍ എറിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു അഭിമുഖത്തില്‍ മിസ്ബ വെളിപ്പെടുത്തി. ഒരു വശത്ത് ചെറിയ ബൗണ്ടറി ആയതിനാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഒരു സ്പിന്നറെ ഇന്ത്യ ഉപയോഗിക്കുന്നത് അപകടകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു സ്പിന്നറെ ബൗണ്ടറികള്‍ക്കായി അടിക്കുന്നത് എളുപ്പമാണെന്ന് മിസ്ബ വിശ്വസിച്ചു, ജോഗീന്ദറിനെപ്പോലെയുള്ള ഒരു മീഡിയം പേസര്‍ ഇന്ത്യക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പായെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ഓവര്‍ ബോള്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു, അത് സ്പിന്‍ ആയിരിക്കില്ല. ജോഗീന്ദര്‍ ശര്‍മ്മ മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള ഏക പോംവഴി. സൈഡിലെ ബൗണ്ടറി വളരെ ചെറുതായതിനാല്‍ അത് ഒരു സ്പിന്നര്‍ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു സ്പിന്നര്‍ക്ക് ആ ഓവര്‍ ബോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അവരെ സൈഡ് ബൗണ്ടറിയിലേക്ക് അനായാസം അടിക്കാമായിരുന്നു- മിസ്ബ പറഞ്ഞു.

അവസാന ഓവറില്‍ ഹര്‍ഭജന്‍ സിംഗിനെ മറികടന്ന് ജോഗീന്ദറിനെ തിരഞ്ഞെടുത്തതിന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മിസ്ബ അഭിനന്ദിച്ചു. ഈ നീക്കത്തിന് പിന്നിലെ തന്ത്രപരമായ മിടുക്ക് അദ്ദേഹം സമ്മതിച്ചു. പാകിസ്ഥാന്റെ അവസാന വിക്കറ്റായതിനാല്‍ അന്തിമഫലം ഫീല്‍ഡിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ധോണി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മിസ്ബ ചൂണ്ടിക്കാട്ടി. ഒരു മീഡിയം പേസറെ തിരഞ്ഞെടുത്തതിലൂടെ, ബൗണ്ടറി വഴങ്ങാനുള്ള സാധ്യത ധോണി കുറച്ചു, ധോണി എടുത്ത അപകടസാധ്യതയെ മിസ്ബ അഭിനന്ദിച്ചു.

Latest Stories

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ