അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ജോഹന്നാസ്ബര്‍ഗില്‍ നടന്ന 2007 പ്രഥമ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്കെതിരായ തന്റെ രാജ്യത്തിന്റെ തോല്‍വിയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ച് പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം മിസ്ബാ-ഉള്‍-ഹഖ്. ആ മത്സരത്തില്‍ 38 പന്തില്‍ നാല് സിക്സറുകള്‍ സഹിതം 43 റണ്‍സ് നേടിയ മിസ്ബയാണ് മത്സരത്തില്‍ പാകിസ്ഥാനായി നിര്‍ണായക പങ്ക് വഹിച്ചത്.

അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ 13 റണ്‍സ് ആയിരുന്നു പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ജോഗീന്ദര്‍ ശര്‍മ്മയായിരുന്നു അവാസന ഓവര്‍ എറിയാനെത്തിയത്. അവസാന നാല് പന്തില്‍ ആറ് റണ്ടസ് വേണമെന്നിരിക്കെ മിസ്ബയുടെ റാംപ് ഷോട്ട് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എസ്. ശ്രീശാന്തിന്റെ കൈകളില്‍ അവസാനിച്ചു. ഇത് ഇന്ത്യയ്ക്ക് കന്നി ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു.

ഒരു സ്പിന്നര്‍ക്ക് പകരം ജോഗീന്ദര്‍ ശര്‍മ്മ അവസാന ഓവര്‍ എറിയുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നതായി സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു അഭിമുഖത്തില്‍ മിസ്ബ വെളിപ്പെടുത്തി. ഒരു വശത്ത് ചെറിയ ബൗണ്ടറി ആയതിനാല്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഒരു സ്പിന്നറെ ഇന്ത്യ ഉപയോഗിക്കുന്നത് അപകടകരമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു സ്പിന്നറെ ബൗണ്ടറികള്‍ക്കായി അടിക്കുന്നത് എളുപ്പമാണെന്ന് മിസ്ബ വിശ്വസിച്ചു, ജോഗീന്ദറിനെപ്പോലെയുള്ള ഒരു മീഡിയം പേസര്‍ ഇന്ത്യക്ക് സുരക്ഷിതമായ തിരഞ്ഞെടുപ്പായെന്ന് അദ്ദേഹം പറഞ്ഞു.

ആരാണ് ഓവര്‍ ബോള്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു, അത് സ്പിന്‍ ആയിരിക്കില്ല. ജോഗീന്ദര്‍ ശര്‍മ്മ മാത്രമാണ് ഇപ്പോള്‍ അവരുടെ മുന്നിലുള്ള ഏക പോംവഴി. സൈഡിലെ ബൗണ്ടറി വളരെ ചെറുതായതിനാല്‍ അത് ഒരു സ്പിന്നര്‍ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഒരു സ്പിന്നര്‍ക്ക് ആ ഓവര്‍ ബോള്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കും. എനിക്ക് അവരെ സൈഡ് ബൗണ്ടറിയിലേക്ക് അനായാസം അടിക്കാമായിരുന്നു- മിസ്ബ പറഞ്ഞു.

അവസാന ഓവറില്‍ ഹര്‍ഭജന്‍ സിംഗിനെ മറികടന്ന് ജോഗീന്ദറിനെ തിരഞ്ഞെടുത്തതിന് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മിസ്ബ അഭിനന്ദിച്ചു. ഈ നീക്കത്തിന് പിന്നിലെ തന്ത്രപരമായ മിടുക്ക് അദ്ദേഹം സമ്മതിച്ചു. പാകിസ്ഥാന്റെ അവസാന വിക്കറ്റായതിനാല്‍ അന്തിമഫലം ഫീല്‍ഡിംഗിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് ധോണി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മിസ്ബ ചൂണ്ടിക്കാട്ടി. ഒരു മീഡിയം പേസറെ തിരഞ്ഞെടുത്തതിലൂടെ, ബൗണ്ടറി വഴങ്ങാനുള്ള സാധ്യത ധോണി കുറച്ചു, ധോണി എടുത്ത അപകടസാധ്യതയെ മിസ്ബ അഭിനന്ദിച്ചു.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ