സഞ്ജുവിനെ തഴയുന്നത് ഗൗതം ഗംഭീർ, പണ്ട് പറഞ്ഞത് ഒന്നും മറക്കരുത് എന്ന് എസ്. ശ്രീശാന്ത്; സംഭവം ഇങ്ങനെ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ബിസിസിഐ ഏറ്റവും കൂടുതൽ തഴയുന്നതും അദ്ദേഹത്തെയാണ്. ഈ വർഷം നടന്ന ടി-20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരം പോലും അദ്ദേഹം കളിച്ചിരുന്നില്ല. അതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ അവസാന രണ്ട് മത്സരങ്ങളിൽ സഞ്ജു പൂജ്യത്തിന് പുറത്തായത് താരത്തിനെ സംബന്ധിച്ച് ഒരു നെഗറ്റീവ് ഇമ്പാക്ട് ആയി മാറി.

ടീമിലേക്ക് ഇനി സഞ്ജുവിന് തിരികെ പ്രവേശിക്കണമെങ്കിൽ ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തണം. എന്നാൽ കളിച്ച മത്സരങ്ങളിൽ അദ്ദേഹം 5 ,40 എന്നി സ്കോറുകളാണ് നേടിയത്. ഗംഭീര പ്രകടനം താരം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സഞ്ജു സാംസണിന്‌ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്.

എസ് ശ്രീശാന്ത് പറയുന്നത് ഇങ്ങനെ:

സഞ്ജുവിനെ സമീപകാലത്തായി ഏകദിന മത്സരങ്ങളിൽ നിന്നും തഴയുകയാണ്. ഇത് ശരിയായ രീതിയല്ല. ദക്ഷിണാഫ്രിക്കയില്‍ ഏകദിന സെഞ്ച്വറി നേടിയ താരമാണ് സഞ്ജു. അത് എല്ലാവരും മറക്കുന്നു. സഞ്ജുവിന് ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ നടത്താൻ സാധിക്കും. രാഷ്ട്രീയം കളിച്ച് അത് നശിപ്പിക്കരുത്. ഗൗതം ഗംഭീര്‍ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവും. സഞ്ജു ഭാവിയിൽ ടീമിലേക്കുള്ള മികച്ച വിക്കറ്റ്‌കീപ്പർ ബാറ്റ്‌സ്മാനാണ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്”

എസ് ശ്രീശാന്ത് തുടർന്നു:

“സഞ്ജുവിന്റെ അവസരങ്ങൾ നിഷേധിച്ച് അവന്റെ കരിയർ നശിപ്പിക്കാൻ ഗൗതം ഗംഭീർ കൂട്ട് നിൽക്കരുത്. ക്രിക്കറ്റിലെ പൊളിറ്റിക്സ് അദ്ദേഹത്തിന്റെ മേൽ ചുമത്തരുത്. സഞ്ജുവിനെ ടീമിൽ പ്രവേശിപ്പിക്കണം എന്ന് ഒരുപാട് തവണ വാദിച്ച വ്യക്തിയാണ് ഗംഭീർ അത് മറന്നു പോകരുത്” എസ് ശ്രീശാന്ത് പറഞ്ഞു.

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ സഞ്ജു ഇന്ത്യ ഡി ടീമിന്റെ ഭാഗമാണ്. നിലവിലെ പ്രകടനം വെച്ച് അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല എന്നാണ് ആരാധകരുടെ വിലയിരുത്തൽ. താരത്തിന്റെ ഗംഭീര പ്രകടനത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി