2011 ലോകകപ്പ് സമയത്തൊക്കെ സോഷ്യൽ മീഡിയ ഇല്ലാത്തത് ഭാഗ്യമായി, ആ വലിയ വിജയത്തിന്റെ വ്യാപ്തി അറിയാൻ അന്ന് സാധിച്ചിരുന്നില്ല; വെളിപ്പെടുത്തലുകളുമായി കോഹ്‌ലി

2011 ലോകകപ്പിലെ ഇന്ത്യയുടെ വിജയത്തിന്റെ ഹൈലൈറ്റുകളിലൊന്ന്, അന്ന് 23 വയസ്സുള്ള വിരാട് കോഹ്‌ലി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറെ തോളിലേറ്റി, നടന്ന ആ കാഴ്ച അതിമനോഹരമായിരുന്നു “24 വർഷമായി അദ്ദേഹം ടീം ഇന്ത്യയുടെ ഭാരം ചുമക്കുന്നു, ഇപ്പോൾ നമുക്ക് അവനെ വഹിക്കാനുള്ള സമയമാണ്.” കോഹ്‌ലി സച്ചിനെ എടുത്തുയർത്തിയ ശേഷം പറഞ്ഞ വാചകമായിരുന്നു ഇതൊക്കെ. ഇപ്പോഴിതാ അതെ കോഹ്‌ലി ഇന്ത്യൻ മണ്ണിൽ മറ്റൊരു ലോകകപ്പ് നടക്കുമ്പോൾ അന്ന് നീണ്ട കാത്തിരിപ്പിന് ശേഷം ലോകകപ്പ് നേടിയ സച്ചിനെ പോലെ ഒരു ട്രോഫി അർഹിക്കുന്നു..

2011-ൽ WC നേടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സൂപ്പർ താരം പറഞ്ഞത് ഇപ്പോഴും തന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് നിമിഷമാണിതെന്ന്.

“എന്റെ കരിയറിലെ ഹൈലൈറ്റ് വ്യക്തമായും 2011 ലെ ലോകകപ്പ് നേടിയതാണ്. എനിക്ക് അന്ന് 23 വയസ്സായിരുന്നു, അതിന്റെ വ്യാപ്തി എനിക്ക് മനസ്സിലായില്ല. എന്നാൽ ഇപ്പോൾ 34-ാം വയസ്സിൽ, ഞങ്ങൾക്ക് വിജയിക്കാൻ കഴിയാത്ത നിരവധി ലോകകപ്പുകൾ കളിച്ചിട്ടുണ്ട്, അതിനാൽ, എല്ലാ മുതിർന്ന കളിക്കാരുടെയും (2011-ൽ) വികാരങ്ങൾ ഞാൻ മനസ്സിലാക്കുന്നു. സച്ചിൻ ടെണ്ടുൽക്കറെ സംബന്ധിച്ചിടത്തോളം, അത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരുന്നു. അപ്പോഴേക്കും അദ്ദേഹം നിരവധി ലോകകപ്പുകൾ കളിച്ചിരുന്നു, എന്നാൽ സ്വന്തം മണ്ണിൽ അത്തരത്തിൽ ഒരു ട്രോഫി നേടാനായത് ചെറിയ കാര്യാമല്ല ”കോഹ്‌ലി പറഞ്ഞു.

2011ലെ ലോകകപ്പിൽ ഒമ്പത് മത്സരങ്ങളിൽ നിന്നായി 282 റൺസാണ് കോഹ്‌ലി നേടിയത്. വാങ്കഡെയിൽ നടന്ന ഫൈനലിൽ 35 റൺസാണ് താരം നേടിയത്. 2011-ലെ 23-കാരനെന്ന നിലയിൽ ലോക ക്രിക്കറ്റ് ചരിത്രത്തിലെ അനുഭവം കോഹ്‌ലി അനുസ്മരിച്ചു, ഞങ്ങൾ പോകുന്നിടത്തെല്ലാം ആളുകൾ എപ്പോഴും പറയും, “ലോകത്തെ കൊണ്ടുവരിക” ഇതായിരുന്നു ഉപദേശം. മുതിർന്ന താരങ്ങൾ സമ്മർദത്തെ നന്നായി കൈകാര്യം ചെയ്തതായും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

“ഞങ്ങൾ യാത്ര ചെയ്യുമ്പോൾ എല്ലാ കളിക്കാരിലും ഉണ്ടായിരുന്ന സമ്മർദ്ദം ഞാൻ ഓർക്കുന്നു, നന്ദി, അന്ന് സോഷ്യൽ മീഡിയ ഇല്ലായിരുന്നു. സത്യസന്ധമായി അത് ഉണ്ടെങ്കിൽ അതൊരു പേടിസ്വപ്നമാകുമായിരുന്നു. എന്നാൽ വിമാനത്താവളങ്ങളിലൂടെ നടക്കുമ്പോൾ ഒരു ചിന്ത ആയിരുന്നു- നമുക്ക് കപ്പ് നേടേണ്ടതുണ്ട്. സീനിയർ കളിക്കാർ സമ്മർദ്ദം നന്നായി കൈകാര്യം ചെയ്തു. ” കോഹ്‌ലി ഓർക്കുന്നു.

പല സൂപ്പർ താരങ്ങളുടെയും അവസാന ലോകകപ്പ് എന്ന നിലയിൽ ഇന്ത്യയിൽ ഇത്തവണ നടക്കുന്ന ടൂർണമെന്റിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ