ഇത് സച്ചിനുമല്ല ദ്രാവിഡുമല്ല; രച്ചിൻ തന്നെ; പേരിന് പിന്നിലെ യാഥാർഥ്യം വെളിപ്പെടുത്തി രച്ചിന്റെ പിതാവ്

ഇത്തവണ ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരിലൊരാളാണ് ന്യൂസിലൻഡ് യുവതാരം രച്ചിൻ രവീന്ദ്ര. ഒൻപത് ഇന്നിംഗ്സുകളിൽ നിന്നും 565 നേടി രൺവേട്ടക്കാരിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ രച്ചിൻ ഉള്ളത്. 25 വയസിനിടെ ഏറ്റവും കൂടുതൽ ലോകകപ്പ് റൺസടിക്കുന്ന താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കിയിരുന്നു.

Who Is Rachin Ravindra - New Zealand's Cricket World Cup 2023 Hero Named After Rahul Dravid And Sachin Tendulkar | Cricket News

കളിമികവ് പോലെതന്നെ തന്നെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയായ കാര്യമാണ് ഇന്ത്യൻ വംശജൻ കൂടിയായ രച്ചിന്റെ പേര്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിനോട് സാമ്യമുള്ളത് കൊണ്ട് തന്നെ അതിനോട് ബന്ധപ്പെടുത്തിയാണ് ‘രച്ചിൻ ചർച്ചകൾ’ ഏറ്റവും കൂടുതൽ നടക്കുന്നത്. കൂടാതെ രാഹുൽ ദ്രാവിഡിന്റെ പേരിൽ നിന്നും ‘ര’ എന്ന അക്ഷരവും സച്ചിന്റെ പേരിൽ നിന്നും ‘ച്ചിൻ’ എന്ന അക്ഷരവും ചേർത്താണ് രച്ചിൻ രവീന്ദ്രക്ക് പേരിട്ടത് എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചകൾ.

എന്നാൽ ഇപ്പോഴിതാ അത്തരം പ്രചരണം തള്ളികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രച്ചിന്റെ പിതാവ് രവികൃഷ്ണ മൂർത്തി. ജനിച്ചപ്പോൾ തന്നെ ഇട്ട പേരാണ് രച്ചിൻ എന്നും വലുതായി ക്രിക്കറ്റ് കളിക്കാരൻ ആവുമെന്നൊന്നും അന്ന് കരുതിയിരുന്നില്ലെന്നും രച്ചിന്റെ പിതാവ് പറയുന്നു.

“രച്ചിൻ ജനിച്ചപ്പോൾ ഭാര്യയാണ് പേര് നിർദേശിച്ചത്. പേര് നല്ലതായതിനാലും വിളിക്കാൻ എളുപ്പമായതിനാലും മറ്റൊരു പേരും ചർച്ചചെയ്യൻ ഞങ്ങൾ നിന്നില്ല. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് രാഹുലിന്റെയും സച്ചിന്റെയും പേരുകൾ കൂടിച്ചേർന്നതാണ് മകന്റെ പേരെന്ന്. എന്നാൽ ഞങ്ങൾ മകൻ ക്രിക്കറ്റ് കളിക്കാരനാകണമെന്നോ മറ്റെന്തെങ്കിലും ആകണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല ആ പേര് നൽകിയത്”

1999 നവംബർ 18 ന് വെല്ലിംഗ്ടണിൽ ആണ് രച്ചിൻ ജനിച്ചത്. പിന്നീട് പിതാവ് രവി കൃഷ്ണമൂർത്തി 1990-കളിൽ ന്യൂസിലൻഡിലേക്ക് കുടിയേറുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ