ഞാൻ സെഞ്ച്വറി നേടിയിട്ടും ധോണി എന്നെ ടീമിൽ എടുത്തില്ല; രൂക്ഷ വിമർശനവുമായി മനോജ് തിവാരി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി. ഇന്ത്യൻ ടീമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ധോണി ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. 2011 സെഞ്ച്വറി നേടിയിട്ടും തന്നെ എന്ത് കൊണ്ടാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് മനോജ് തിവാരി ചോദിക്കുന്നത്.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

” 2011 വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയ ആളാണ് ഞാൻ. എന്നെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്നു ധോണി ഉത്തരം നൽകണം. ഇന്ത്യൻ ടീമിൽ ആര് കളിക്കണമെന്നത് ക്യാപ്റ്റന്റെ തീരുമാനമാണ്. സംസ്ഥാന ടീമുകളിൽ താരങ്ങളെ നിശ്ചയിക്കുന്നത് ക്യാപ്റ്റന്മാരല്ല. എന്നാൽ ഇന്ത്യൻ ടീമിൽ മറിച്ചാണ് സ്ഥിതി”

“കപിൽ ദേവാണ് ക്യാപ്റ്റനെങ്കിൽ ടീമിൽ ആര് കളിക്കണമെന്ന് അയാൾക്ക് തീരുമാനിക്കും. സുനിൽ ​ഗാവസ്കർ ക്യാപ്റ്റനായിരുന്നപ്പോഴും മുഹമ്മദ് അഹ്സറുദീൻ ഇന്ത്യയെ നയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. ​ഗാം​ഗുലിയുടെ ടീമിലും താരങ്ങളെ നിശ്ചയിച്ചിരുന്നത് ടീം ക്യാപ്റ്റനായിരുന്നു. അതാണ് ഇന്ത്യൻ ടീമിലെ നിയമം”

മനോട് തിവാരി തുടർന്നു:

” ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് അജിത്ത് അ​ഗാർക്കറിന് ശക്തമായ തീരുമാനങ്ങളെടുക്കാം. പരിശീലകന്റെ തീരുമാനങ്ങളെ എതിർക്കാം. 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി നേടിയ എന്നെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കി. ഒരു താരം സെഞ്ച്വറി നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് എങ്ങനെ എന്ന് പറയണം. അന്നത്തെ സെഞ്ച്വറിക്ക് ശേഷം ഞാൻ അഭിനന്ദിക്കപ്പെട്ടിരുന്നു. എന്നാൽ കരിയറിൽ ഒന്നും ആകാൻ കഴിഞ്ഞില്ല” മനോജ് തിവാരി പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ