ഞാൻ സെഞ്ച്വറി നേടിയിട്ടും ധോണി എന്നെ ടീമിൽ എടുത്തില്ല; രൂക്ഷ വിമർശനവുമായി മനോജ് തിവാരി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി. ഇന്ത്യൻ ടീമിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് ധോണി ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. 2011 സെഞ്ച്വറി നേടിയിട്ടും തന്നെ എന്ത് കൊണ്ടാണ് ടീമിൽ നിന്ന് ഒഴിവാക്കിയതെന്നാണ് മനോജ് തിവാരി ചോദിക്കുന്നത്.

മനോജ് തിവാരി പറയുന്നത് ഇങ്ങനെ:

” 2011 വെസ്റ്റ് ഇൻഡീസിനെതിരെ സെഞ്ച്വറി നേടിയ ആളാണ് ഞാൻ. എന്നെ ഒഴിവാക്കിയത് എന്ത് കൊണ്ടാണെന്നു ധോണി ഉത്തരം നൽകണം. ഇന്ത്യൻ ടീമിൽ ആര് കളിക്കണമെന്നത് ക്യാപ്റ്റന്റെ തീരുമാനമാണ്. സംസ്ഥാന ടീമുകളിൽ താരങ്ങളെ നിശ്ചയിക്കുന്നത് ക്യാപ്റ്റന്മാരല്ല. എന്നാൽ ഇന്ത്യൻ ടീമിൽ മറിച്ചാണ് സ്ഥിതി”

“കപിൽ ദേവാണ് ക്യാപ്റ്റനെങ്കിൽ ടീമിൽ ആര് കളിക്കണമെന്ന് അയാൾക്ക് തീരുമാനിക്കും. സുനിൽ ​ഗാവസ്കർ ക്യാപ്റ്റനായിരുന്നപ്പോഴും മുഹമ്മദ് അഹ്സറുദീൻ ഇന്ത്യയെ നയിച്ചപ്പോഴും അതായിരുന്നു സ്ഥിതി. ​ഗാം​ഗുലിയുടെ ടീമിലും താരങ്ങളെ നിശ്ചയിച്ചിരുന്നത് ടീം ക്യാപ്റ്റനായിരുന്നു. അതാണ് ഇന്ത്യൻ ടീമിലെ നിയമം”

മനോട് തിവാരി തുടർന്നു:

” ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റ് അജിത്ത് അ​ഗാർക്കറിന് ശക്തമായ തീരുമാനങ്ങളെടുക്കാം. പരിശീലകന്റെ തീരുമാനങ്ങളെ എതിർക്കാം. 14 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറി നേടിയ എന്നെ ഇന്ത്യൻ ടീമിൽ നിന്നൊഴിവാക്കി. ഒരു താരം സെഞ്ച്വറി നേടിയ ശേഷം ടീമിൽ നിന്ന് പുറത്താക്കപ്പെട്ടത് എങ്ങനെ എന്ന് പറയണം. അന്നത്തെ സെഞ്ച്വറിക്ക് ശേഷം ഞാൻ അഭിനന്ദിക്കപ്പെട്ടിരുന്നു. എന്നാൽ കരിയറിൽ ഒന്നും ആകാൻ കഴിഞ്ഞില്ല” മനോജ് തിവാരി പറഞ്ഞു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ