ധോണിക്ക് നല്ല പിആർ ഏജൻസി സഹായം ഉണ്ടായിരുന്നു, എനിക്കും യുവരാജിനും അത് ഇല്ലായിരുന്നു; 2011 ലോകകപ്പ് ഫൈനൽ കലിപ്പ് തീരാതെ വീണ്ടും ഗംഭീർ രംഗത്ത്

2011 ലോകകപ്പ് ഫൈനലിലെ തന്റെ 97 റൺസിന് നൽകിയ പരിമിതമായ പ്രാധാന്യത്തെക്കുറിച്ച് എന്നും പറയുന്ന ഗൗതം ഗംഭീർ ഇത്തവണയും ഇപ്പോഴും അതിൽ നിന്ന് മാറിയിട്ടില്ല. ധോണിക്ക് ശക്തമായ പിആർ ഉള്ളതുകൊണ്ടാണ് അദ്ദേഹം ഫൈനലിൽ നേടിയ 91 റൺസ് എല്ലാവരും ഓർത്തിരിക്കുന്നത് എന്നും ബാക്കി ഉള്ളവർക്ക് പിആർ ഇല്ലാത്തതിനാൽ അതൊന്നും ആരാധകരുടെ ഓർമയിൽ പോലും ഇല്ലെന്നും ഗംഭീർ പറയുന്നു.

ANI-ക്ക് നൽകിയ അഭിമുഖത്തിൽ, ധോണിയുടെ ഇന്നിങ്സിന്റെ ബലത്തിൽ തന്റെ മികച്ച പ്രകടനം പലരും മറഞ്ഞുപോയതിനെക്കുറിച്ച് ഗംഭീറിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ചില ആളുകൾക്ക് ടാഗുകൾ നൽകുന്ന ശീലമുണ്ട്. അവർ ഒരു പ്രത്യേക ഇന്നിംഗ്‌സിനെ അണ്ടർറേറ്റഡ് എന്ന് വിളിക്കുന്നു, കൂടാതെ ഒരു കളിക്കാരനെ പോലും അണ്ടർറേറ്റഡ് എന്ന് ലേബൽ ചെയ്യുന്നു. വിലകുറച്ച് കാണിക്കുന്നതും കാണിക്കാത്തതും വിലമതിക്കുന്നതും ഒരേ ആളുകളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും വിലയില്ലാത്ത ആയി പോകുന്നില്ല ”അദ്ദേഹം പറഞ്ഞു.

ലോകകപ്പിലെ യുവരാജ് സിങ്ങിന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം വെളിച്ചം വീശിയിരുന്നു. “അദ്ദേഹം ടൂർണമെന്റിലെ മികച്ച കളിക്കാരനായിരുന്നു, പക്ഷേ കുറച്ച് ആളുകൾ അവനെക്കുറിച്ച് സംസാരിക്കുന്നില്ല. യുവരാജിന് നല്ലൊരു പിആർ ഏജൻസി ഇല്ലായിരുന്നു, അതുകൊണ്ടാണ് ഇന്ത്യക്ക് വേണ്ടി ടൂർണമെന്റ് വിജയിച്ചതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് നൽകാത്തത്, ”ഗംഭീർ കൂട്ടിച്ചേർത്തു.

ടൂർണമെന്റിനിടെ ബ്രോഡ്കാസ്റ്റിംഗ് ചാനലിന്റെ പങ്കിനെയും അദ്ദേഹം ചോദ്യം ചെയ്തു. “ബ്രോഡ്കാസ്റ്റർക്ക് ഒരു പി ആർ മെഷിനറി ആകാൻ കഴിയില്ല. ഡ്രസ്സിംഗ് റൂമിൽ ഇരിക്കുന്ന എല്ലാവരോടും ഒരു ബ്രോഡ്കാസ്റ്റർ നീതി പുലർത്തണം.” ഗംഭീർ തന്റെ രോഷം തീർത്തുകൊണ്ട് പറഞ്ഞു/

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക