CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ഐസിസി ചാമ്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയർത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 252 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 2024 ടി 20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യ ഒരു വർഷത്തിനിടെ സ്വന്തമാക്കുന്ന രണ്ടാം ഐസിസി ട്രോഫി വിജയം കൂടിയാണ് ഇത്.

ഇന്ത്യൻ ടീമിലെ മിസ്റ്ററി സ്പിന്നർ എന്ന് വിശേഷണമുള്ള താരമാണ് വരുൺ ചക്രവർത്തി. 2021 ലെ ടി 20 ലോകകപ്പിൽ മോശമായ പ്രകടനമായിരുന്നു അദ്ദേഹം അന്ന് കാഴ്ച്ച വെച്ചത്. അന്ന് തനിക്ക് ലഭിച്ച ഭീഷണികളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം.

വരുൺ ചക്രവർത്തി പറയുന്നത് ഇങ്ങനെ:

” അന്ന് എന്റെ ജീവിതത്തിലെ ഇരുണ്ട ദിവസങ്ങളായിരുന്നു. 2021 ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരം ലഭിച്ചിട്ടും എന്റെ പ്രകടനം മോശമായി. ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ടീമിലേക്ക് എന്നെ വിളിച്ചത്. എന്നാൽ ഒരു വിക്കറ്റ് വീഴ്ത്താൻ പോലും എനിക്ക് കഴിഞ്ഞില്ല. ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല”

വരുൺ ചക്രവർത്തി തുടർന്നു:

” 2021 ട്വന്റി 20 ലോകകപ്പിന് ശേഷം എനിക്ക് നിരവധി ഭീഷണി കോളുകൾ ലഭിച്ചു. ഇന്ത്യയിലേക്ക് വരരുത്, വരാൻ നിങ്ങൾക്ക് കഴിയില്ല. എന്റെ വീട് അന്വേഷിച്ച് ആളുകൾ വന്നു. ചില സമയം എനിക്ക് മറഞ്ഞിരിക്കേണ്ടി വന്നു. ലോകകപ്പിന് ശേഷം എയർപോർട്ടിൽ നിന്നും തിരികെ വരുമ്പോൾ ചിലർ എന്നെ ബൈക്കിൽ പിന്തുടർന്നു. അത് സംഭവിക്കും. ആരാധകരുടെ വികാരം എനിക്ക് മനസിലാക്കാൻ കഴിയും” വരുൺ ചക്രവർത്തി പറഞ്ഞു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി