പറഞ്ഞതിന് നേര്‍വിപരീതമായി നാഗ്പൂരില്‍ പിച്ചൊരുക്കി; 'ഭയന്ന്' മത്സരത്തില്‍ നിന്ന് പിന്മാറി ഇന്ത്യന്‍ നായകന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഏറെ ശ്രദ്ധേയമായ പര്യടനമായിരുന്നു 2004-05 ലേത്. അന്ന് ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തി ഓസീസ് കപ്പുമായി മടങ്ങി. അന്നത്തെ പരമ്പരയിലെ മൂന്നാമത്തെ മത്സരം നടന്നത് നാഗ്പൂരിലായിരുന്നു. ആദ്യ മത്സരം തോറ്റ്, രണ്ടാം മത്സരത്തില്‍ സമനില വഴങ്ങി, മൂന്നാം മത്സരത്തില്‍ വിജയവഴിയില്‍ തിരിച്ചെത്താന്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് എന്നാല്‍ പദ്ധതികള്‍ അടുമുടി പാളുന്ന കാഴ്ചയാണ് കണ്ടത്.

ആതിഥേയര്‍ക്ക് അനുയോജ്യമായ പിച്ചുകളാണ് സാധാരണ നിലയില്‍ മത്സരങ്ങളില്‍ തയ്യാറാക്കുക. എന്നാല്‍ 2004 ല്‍ നാഗ്പൂര്‍ പിച്ചിന്റെ ക്യൂറേറ്ററായിരുന്ന കിഷോര്‍ പ്രധാന്‍ ചെയ്തത് മറ്റൊന്നായിരുന്നു. സ്പിന്‍ കരുത്തില്‍ ഇറങ്ങിയ ഇന്ത്യക്കായി അദ്ദേഹം ഒരുക്കിയത് ഒരു ബൗണ്‍സി ട്രാക്ക്. ഇത് ഓസീസിന് കാര്യങ്ങള്‍ അനുകൂലമാക്കി. അവര്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര നേടുകയും ചെയ്തു. ഇത് ക്യൂറേറ്ററായിരുന്ന കിഷോര്‍ പ്രധാന് ഒരു ബ്ലാക്ക് മാര്‍ക്കായി. വന്‍വിമര്‍ശനമാണ് അദ്ദേഹം നേരിട്ടത്.

വീണ്ടും നാഗ്പൂര്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് വേദിയാകുമ്പോള്‍ പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് കിഷോര്‍ പ്രധാന്‍. അന്നത്തെ സംഭവത്തില്‍ തനിക്കൊട്ടും പശ്ചാത്താപമില്ലെന്നാണ് അദ്ദേഹം പറയുന്നത്. അന്ന് ടീമിന്റെ നായകനായിരുന്ന സൗരവ് ഗാംഗുലി പിച്ച് കാണാനെത്തിയപ്പോള്‍ അത് താന്‍ സ്വയം ഒരുക്കിയതാണെന്ന് അദ്ദേഹം കരുതിയെന്ന് പ്രധാന്‍ പറഞ്ഞു.

സൗരവ് ഗാംഗുലി പിച്ച് കണ്ടപ്പോള്‍, ഞാന്‍ അത് സ്വന്തമായി ഒരുക്കുകയായിരുന്നുവെന്ന് അദ്ദേഹം കരുതി. രണ്ട് ടീമുകളുടെയും ശക്തിയും ബലഹീനതയും വിശദീകരിച്ച് അദ്ദേഹം എന്നോട് സംസാരിച്ചു. പിന്നാലെ അദ്ദേഹം അന്നത്തെ വിസിഎ പ്രസിഡന്റ് ശശാങ്ക് മനോഹറുമായി കൂടിക്കാഴ്ച നടത്തി.

വിസിഎ മേധാവിയും പരിശീലകന്‍ കെ ജയന്തിലാലുമായി കൂടിയാലോചിച്ചാണ് പിച്ച് തയ്യാറാക്കിയിട്ടുള്ളതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഈ വിക്കറ്റിലാണ് നിങ്ങള്‍ കളിക്കേണ്ടതെന്നും ഗാംഗുലിയോട് വ്യക്തമാക്കി. എന്നാല്‍ മത്സരത്തില്‍നിന്ന് ഓഫ്സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെപ്പോലെ പരിക്ക് ചൂണ്ടിക്കാട്ടി ഗാംഗുലി പിന്മാറിയതാണ് രസകരം. നിര്‍ഭാഗ്യവശാല്‍ മത്സരം നമ്മള്‍ തോറ്റു. എന്നിരുന്നാലും നാഗ്പൂര്‍ പിച്ചിന്റെ കാര്യത്തില്‍ എനിക്ക് പശ്ചാത്താപമില്ല- പ്രധാന്‍ കൂട്ടിച്ചേത്തു.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി