അവന്മാർ രണ്ടും എന്റെ മുന്നിൽ വീണതാണ്, കോഹ്‌ലിയും രോഹിതും നെറ്റ്സിൽ വേട്ടമൃഗങ്ങൾ ആയിരുന്നു എന്ന് ഇന്ത്യൻ സ്പിന്നർ; കൂടെ നിർണായക വെളിപ്പെടുത്തലും

ചെന്നൈയിൽ ഇന്ത്യയുടെ നെറ്റ് സെഷനുകളിൽ വിരാട് കോഹ്‌ലി, രോഹിത് ശർമ്മ തുടങ്ങിയ ഇതിഹാസ താരങ്ങൾക്ക് പന്തെറിഞ്ഞതോടെ തൻ്റെ ആത്മവിശ്വാസം ഗണ്യമായി വർധിച്ചതായി മുംബൈ ഓഫ് സ്പിന്നർ ഹിമാൻഷു സിംഗ്. തനിക്ക് രണ്ട് താരങ്ങളെയും നെറ്റ്സിൽ തോൽപ്പിക്കാൻ സാധിച്ചെന്നും അതിൽ തന്നെ കോഹ്‌ലിയെ തോൽപ്പിച്ചപ്പോൾ കൂടുതൽ സാധിച്ചപ്പോൾ സന്തോഷം തോന്നിയെന്നും ഹിമാൻഷു പറഞ്ഞു.

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ചെന്നൈയിൽ നടന്ന ഇന്ത്യയുടെ ആറ് ദിവസത്തെ ക്യാമ്പിൽ നെറ്റ് ബൗളർമാരിൽ ഒരാളായിരുന്നു ഹിമാൻഷു. 3-53 എന്ന ശ്രദ്ധേയമായ കണക്കുകൾ അദ്ദേഹം മുംബൈ ഒഡീഷയെ തകർത്തെറിഞ്ഞപ്പോൾ താരം മികവ് കാണിച്ചിരുന്നു. ത്രിപുരയ്‌ക്കെതിരായ തൻ്റെ മുൻ പോരാട്ടം സമനിലയിൽ അവസാനിച്ചപ്പോൾ 6-65 എന്ന കണക്കുകൾ രേഖപ്പെടുത്തുകയും ചെയ്തു. 59 റൺസ് സ്‌കോർ ചെയ്യുകയും ചെയ്‌തതിന് അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

മുംബൈയിലെ ശരദ് പവാർ ക്രിക്കറ്റ് അക്കാദമി ബികെസിയിൽ മുംബൈ ഒഡീഷയെ തോൽപ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹിമാൻഷു, ഇന്ത്യയുടെ വമ്പൻ താരങ്ങൾക്ക് നെറ്റ്‌സിൽ ബൗളിംഗ് നൽകിയത് രഞ്ജി ട്രോഫി വെല്ലുവിളിക്ക് തന്നെ ഒരുക്കിയതെങ്ങനെയെന്ന് വിശദീകരിച്ചു. ചെറുപ്പക്കാരൻ ഇങ്ങനെ പറഞ്ഞു.

“ഞാൻ നടത്തിയ ഒരുക്കങ്ങൾ എന്നെ സഹായിച്ചു. ഫ്ലാറ്റ് വിക്കറ്റുകൾ ആയിരുന്നു എനിക്ക് കിട്ടിയത്. ഇന്ത്യൻ ടീമിലെ വലിയ താരങ്ങൾക്ക് എതിരെ ഞാൻ പന്തെറിഞ്ഞു. ഏറ്റവും കൂടുതൽ പന്തെറിഞ്ഞത് ദ്രുവ് ജുറലിന് എതിരെ ആയിരുന്നു. അദ്ദേഹത്തിന് എതിരെ പന്തെറിഞ്ഞത് നല്ല അനുഭവം ആയിരുന്നു. പിന്നെ കോഹ്‌ലി, രോഹിത് തുടങ്ങിയ മഹാന്മാർക്ക് എതിരെ പന്തെറിയുകയും അവരുടെ വിക്കറ്റ് എടുക്കുകയും ചെയ്തു. ഇതിൽ കോഹ്‌ലിയുടെ വിക്കറ്റ് എനിക്ക് സന്തോഷം നൽകി.” താരം പറഞ്ഞു.

മൂന്ന് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന്, ഹിമാൻഷു 18.18 ശരാശരിയിൽ 16 വിക്കറ്റുകൾ നേടിയിട്ടുണ്ട്, ഒരു അഞ്ച് വിക്കറ്റും ഒരു നാല് വിക്കറ്റും അതിൽ ഉൾപ്പെടും.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും