ദ്രാവിഡിനെ കൊണ്ട് കൂട്ടിയിട്ട് കൂടുന്നില്ല, പ്രത്യേക പരിശീലകനെ നിയമിക്കാന്‍ നീക്കം തുടങ്ങി ബി.സി.സി.ഐ

ഇന്ത്യന്‍ ടി20 ടീമിനെ അഴിച്ചുപണിയുന്നതിന്റെ ഭാഗമായി ടി20 ഫോര്‍മാറ്റിനായി പ്രത്യേക പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഗൗരവമായി ആലോചിക്കുന്നതായി വിവരം. ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ കോച്ചിംഗ് സജ്ജീകരണം ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതായത് ജനുവരിയില്‍ പുതിയ ക്യാപ്റ്റന്റെയും പരിശീലകന്റെയും കീഴിലാകും ഇന്ത്യ ശ്രീലങ്കയ്ക്കെതിരെയുള്ള ടി20 പരമ്പര കളിക്കുക.

ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി ഔദ്യോഗികമായി നിയമിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതുപോലെ ഇപ്പോള്‍ ടി20 ടീമിനായി പുതിയ കോച്ചിനെ നിയമിക്കുന്നതിനും ബിസിസിഐയ്ക്ക് താല്‍പ്പര്യമുണ്ട്. പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാനാണ് സാദ്ധ്യത.

‘എപ്പോള്‍ എന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല. പക്ഷേ ടി20 ക്രിക്കറ്റ് സെറ്റപ്പില്‍ ഇന്ത്യയ്ക്ക് പുതിയ സമീപനം ആവശ്യമാണെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ജനുവരിക്ക് മുമ്പ് പുതിയ ക്യാപ്റ്റന്റെ പ്രഖ്യാപനം ഉണ്ടാകും. പുതിയ കോച്ചിനെ പിന്നീടുംം. പക്ഷേ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല’ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്താതെ ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് പ്രത്യേക പരിശീലകനെ വേണമെന്ന് രവി ശാസ്ത്രിയും ഹര്‍ഭജന്‍ സിംഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആരെയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് പരിഗണിക്കുക എന്നതില്‍ സൂചനകളൊന്നുമില്ല.

ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കും. ഇതില്‍ കളിക്കുന്ന താരങ്ങളെയൊന്നും ഏകദിന സീരീസിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ല. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വിവാഹിതനാകാന്‍ പോകുന്നതിനാല്‍ അദ്ദേഹത്തിന് പരമ്പര നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്