ബിസിസിഐ നിര്‍ദേശം അവഗണിച്ചു, ഇന്ത്യന്‍ താരത്തിനെതിരെ അച്ചടക്ക നടപടിയ്ക്ക് സാധ്യത

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, ദീപക് ചാഹര്‍ തുടങ്ങിയ താരങ്ങള്‍ രഞ്ജി ട്രോഫിക്കായി തങ്ങളുടെ സംസ്ഥാന ടീമുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബിസിസിഐ അടുത്തിടെ അറിയിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ കീപ്പര്‍-ബാറ്റര്‍ കിഷന്‍ ഈ നിര്‍ദ്ദേശം അവഗണിച്ചിരിക്കുകയാണ്.

ആഭ്യന്തര ക്രിക്കറ്റിന് മുന്‍ഗണന നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അടുത്തിടെ ഉത്തരവിട്ടെങ്കിലും, രാജസ്ഥാനെതിരെയുള്ള ജാര്‍ഖണ്ഡിന്റെ അവസാന രഞ്ജി ട്രോഫിയില്‍ താരം സ്വയം ലഭ്യമാക്കിയില്ല. കിഷന്റെ നടപടി ബിസിസിഐ അവഗണിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കടുത്ത ശിക്ഷ നല്‍കാനാണ് സാധ്യത.

രഞ്ജി ട്രോഫി സീസണ്‍ മുഴുവന്‍ ഒഴിവാക്കി പുതിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം ബറോഡയില്‍ പരിശീലനം നടത്താനുള്ള കിഷന്റെ തീരുമാനത്തിനിടയിലാണ് ഷായുടെ നിര്‍ദ്ദേശം വന്നതെന്നാണ് ശ്രദ്ധേയം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അവരുടെ ആഭ്യന്തര ടീമുകളെ പ്രതിനിധീകരിക്കാന്‍ കിഷന്‍, അയ്യര്‍, ചാഹര്‍ എന്നിവരോട് ബിസിസിഐ സെക്രട്ടറി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. അയ്യര്‍ തന്റെ അഭാവത്തെ ന്യായീകരിച്ച് പരിക്കുമായി മല്ലിടുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

വ്യക്തിപരമായ കാരണങ്ങളാല്‍ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയില്‍നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് കിഷന്‍ ടീമിന് പുറത്താകുന്നത്. തുടര്‍ന്ന് ദേശീയ സെലക്ഷനായി പരിഗണിക്കണമെങ്കില്‍ കിഷന്‍ ആഭ്യന്തര മത്സരങ്ങളില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഊന്നിപ്പറഞ്ഞു.

ജിതേഷ് ശര്‍മ്മയെ തിരഞ്ഞെടുത്തതിനാലാണ് കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിന്ന് പിന്മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനുശേഷം, ഇഷാനും മാനേജ്മെന്റും തമ്മിലുള്ള ബന്ധം ശരിയല്ല. ഈ സാഹചര്യം ഇഷാന് തിരിച്ചുവരവ് ദുഷ്‌കരമാക്കിയിരിക്കുകയാണ്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി