ഓസ്ട്രേലിയക്കാര്‍ ഉന്നംവയ്ക്കുന്നത് ആ ഇന്ത്യന്‍ താരത്തെ മാത്രം, ഈ അവസരം മറ്റു താരങ്ങള്‍ പ്രയോജനപ്പെടുത്തണം'; ഉപദേശവുമായി ബാസിത് അലി

വരാനിരിക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയുടെ പ്രാഥമിക ലക്ഷ്യം വിരാട് കോഹ്ലിയാണെന്ന് ബാസിത് അലി. അതിനാല്‍ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അവസരങ്ങള്‍ പരമാവധി മുതലെടുക്കണമെന്നും റണ്‍സ് നേടണമെന്നും അദ്ദേഹം പറഞ്ഞു.

”റിക്കി പോണ്ടിംഗ് മുതല്‍ ടിം പെയ്ന്‍ വരെ വിരാട്, വിരാട്, വിരാട്, വിരാട്, വിരാട് എന്നാണ് സംസാരിക്കുന്നത്. അതിനാല്‍ ശേഷിക്കുന്ന ബാറ്റര്‍മാര്‍ക്ക് റണ്ണെടുക്കാന്‍ അവസരമുണ്ട്. ഓസ്ട്രേലിയക്കാര്‍ എപ്പോഴും ഒന്നോ രണ്ടോ കളിക്കാരുടെ പിന്നാലെയാണ് പോകുന്നത്. ഇത് മറ്റുള്ളവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും- അദ്ദേഹം പറഞ്ഞു.

തള്ളവിരലിന് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്ലിനെ ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കി ധ്രുവ് ജുറലിനെ പകരം കളിപ്പിക്കണമെന്ന് ബാസിത് അലി ആഗ്രഹിക്കുന്നു. ‘ധ്രുവ് ജൂറല്‍ പ്ലേഹിംഗ് ഇലവന്റെ ഭാഗമാകണം. അദ്ദേഹം മികച്ച ഫോമിലാണ്, ടീം അത് പ്രയോജനപ്പെടുത്തണം. അവനെ മൂന്നാം നമ്പര്‍ സ്ലോട്ടില്‍ ബാറ്റ് ചെയ്യിക്കൂ. അദ്ദേഹത്തിന് പന്ത് കട്ട് ചെയ്യാനും പുള്‍ ചെയ്യാനും കഴിയും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ 80ഉം 68ഉം റണ്‍സ് ജുറേല്‍ നേടിയിരുന്നു.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ