IND VS PAK: എന്റെ പൊന്നോ ഞങ്ങളില്ല, ഇനി എത്ര പൈസ തരാമെന്ന് പറഞ്ഞാലും അങ്ങോട്ടില്ല, ഞങ്ങള്‍ക്ക് ജീവനില്‍ കൊതിയുണ്ട്, പാകിസ്ഥാന് പണി കൊടുക്കാന്‍ ഈ രാജ്യവും

ഇന്ത്യ പാക് സംഘര്‍ഷത്തിന് പിന്നാലെ ഐപിഎല്‍, പിഎസ്എല്‍ ഉള്‍പ്പെടെയുളള ടൂര്‍ണമെന്റുകള്‍ ഇരുരാജ്യങ്ങളും മാറ്റിവച്ചിരുന്നു. സുരക്ഷാപ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നിര്‍ത്തിവച്ച ബിസിസിഐ ഒരാഴ്ച കഴിഞ്ഞ് സാഹചര്യം വിലയിരുത്തിയ ശേഷം ലീഗ് പുനരാരംഭിക്കുന്നത് ആലോചിക്കാം എന്നാണ് അറിയിച്ചത്. പിഎസ്എലില്‍ ബാക്കിയുളള മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചെങ്കിലും അവരുടെ അനുമതി ലഭിച്ചിരുന്നില്ല. അതേസമയം പാകിസ്ഥാന്‍ പര്യടനം ഒഴിവാക്കാന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഒരുങ്ങുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.

പാകിസ്ഥാനില്‍ അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 സീരീസ് കളിക്കാനാണ് ബംഗ്ലാദേശ് ടീം ആലോചിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ബംഗ്ലാദേശ് ടീം മൗനത്തിലാണ്. യുഎഇക്കെതിരെ രണ്ട് ടി20 മത്സരങ്ങളാണ് അവര്‍ക്ക് ആദ്യം കളിക്കാനുളളത്. ഈ മത്സരം മേയ് 17 മുതല്‍ 19 വരെ ദുബായിലാണ് നടക്കുന്നത്. ഇതിനായി ഈ ആഴ്ച തന്നെ ബംഗ്ലാദേശ് ടീം പുറപ്പെടും. പാകിസ്ഥാനെതിരെ മേയ് 25 മുതല്‍ ജൂണ്‍ 3 വരെയാണ് ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തങ്ങളുടെ തീരുമാനം ബംഗ്ലാദേശ് മാറ്റാനാണ്‌ കൂടുതല്‍ സാധ്യത.

പിഎസ്എല്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചതോടെ വിദേശ താരങ്ങള്‍ കൂട്ടത്തോടെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇനി ഒരിക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്നാണ് മിക്കവരും നാട്ടിലേക്ക് മടങ്ങുന്ന സമയത്ത് തുറന്നുപറഞ്ഞത്. നിലവിലെ സാഹചര്യത്തില്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന എഷ്യാകപ്പ് ടൂര്‍ണമെന്റില്‍നിന്നും ഇന്ത്യയും പാകിസ്ഥാനും പിന്മാറാണ് സാധ്യത. ആയതിനാല്‍ ടൂര്‍ണമെന്റ് വലിയ അനിശ്ചിതത്വത്തിലാവാന്‍ ചാന്‍സുണ്ട്. ഹ്രൈബിഡ് വേദി ഐസിസി മുന്നോട്ടുവച്ചാലും ഇരുക്രിക്കറ്റ് ബോര്‍ഡുകളും അതിന് സമ്മതം മൂളാന്‍ സാധ്യതയില്ല.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ