ജഡേജ ക്രീം പുരട്ടി ഇല്ലായിരുന്നെങ്കിൽ ഓസ്ട്രേലിയ 600 റൺസ് എങ്കിലും എടുക്കുമായിരുന്നു, ട്വിറ്ററിൽ പ്രതികരണവുമായി ഇയാൻ ഹിഗ്ഗിൻസ്

ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റൺസിനും പരാജയപ്പെടുത്തിയ ഇന്ത്യ നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ 1-0ന് മുന്നിലെത്തി. രണ്ടാം ഇന്നിംഗ്‌സിൽ ആർ അശ്വിൻ 5 വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് നേടിയും തിളങ്ങി,

പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ ഇന്നിങ്സിൽ നേടാനായത് 177 റൺസ് മാത്രമാണ് നേടാനായത്. രോഹിതിന്റെ സെഞ്ചുറിയുടെയും അക്‌സർ പട്ടേലിന്റെയും രവീന്ദ്ര ജഡേജയുടെയും അർദ്ധ സെഞ്ചുറി കരുത്തിലും ഇന്ത്യ എടുത്തത് 400 റൺസാണ്.

രണ്ട് ഇന്നിങ്‌സിലുമായി 7 വിക്കറ്റും 70 റൺസും നേടിയ താരം പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. മത്സരത്തിൽ നിന്നുള്ള ഒരു വീഡിയോ ക്ലിപ്പിനെച്ചൊല്ലി താരം ആദ്യ ദിനത്തിൽ വിവാദത്തിൽ പെട്ടിരുന്നു.

ക്ലിപ്പിൽ, ഇടംകൈ സ്പിന്നർ തന്റെ വിരലിൽ ഒരു പദാർത്ഥം പ്രയോഗിക്കുന്നത് കാണാമായിരുനി. ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ കൈയിൽ നിന്ന് ബൗളർ അത് എടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജഡേജ തന്റെ ചൂണ്ടുവിരലിൽ പദാർത്ഥം പുരട്ടുന്നതായിട്ട് കാണാൻ സാധിക്കുന്നുണ്ട്. വീഡിയോ വൈറലായതിന് ശേഷം സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് വൃത്തങ്ങളിൽ നിന്ന് ധാരാളം പ്രതികരണങ്ങൾ ഉണ്ടായിരുന്നു. ജഡേജ പന്തിൽ കൃത്രിമം കാണിച്ചോ എന്ന് വരെ ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ചോദ്യം ചെയ്തു. വേദനക്ക് പുരട്ടുന്ന ക്രീമാണ് ജഡേജ പുരട്ടിയത് എന്നായിരുന്നു ഇന്ത്യൻ ബോർഡിന്റെ നിഗമനം. എന്തായലും ഐസിസി നിയമങ്ങൾ തെറ്റിച്ചതിന് മാച്ച് ഫീസിന്റെ 25 % ജഡേജക്ക് ഇപ്പോൾ പിഴയായി കിട്ടിയിരിക്കുകയാണ്‌.

ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ ജഡേജയെ ട്രോളിയപ്പോൾ അതിനുള്ള കലക്കൻ മറുപടിയാണ് ഇയാൻ ഹിഗ്ഗിൻസ് നൽകിയിരിക്കുന്നത് “ജഡേജ കൈയിൽ ക്രീം പുരട്ടിയില്ലെങ്കിൽ ഓസ്‌ട്രേലിയ 600 റൺസിന് ജയിക്കുമായിരുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം എഴുതി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ