ആ പോയിന്റിൽ മത്സരം ഞങ്ങൾക്ക് അനുകൂലമായി, രാവിലെ തന്നെ ഇന്ത്യയെ തകർത്തെറിയും: രചിൻ രവീന്ദ്ര

ഇന്നലെ ബാംഗ്ലൂർ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിലെ അവസാന പന്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചത് ഈ മത്സരത്തിലെ നിമിഷങ്ങളിൽ ഒന്നായിരിക്കുമെന്ന് ന്യൂസിലൻഡ് ബാറ്റർ രച്ചിൻ രവീന്ദ്ര. ടെസ്റ്റ് മത്സരത്തിൻ്റെ നാലാം ദിനം രാവിലെ തന്നെ തങ്ങൾക്ക് അനുകൂലം ആയി കാര്യങ്ങൾ സംഭവിക്കും എന്നുമുള്ള പ്രതീക്ഷയും താരം പങ്കുവെച്ചു.

രണ്ടാം ദിനം വമ്പൻ തകർച്ചയുടെ പോയ് ഇന്ത്യ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം ബാറ്റിംഗിൽ മികച്ച പോരാട്ടം നടത്തി. 356 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ അവർ 231-3 എന്ന നിലയിൽ മൂന്നാം ദിനം അവസാനിപ്പിച്ച്. എന്നാൽ, അവസാന പന്തിൽ കോഹ്‌ലിയെ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കിയതോടെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിട്ടു.

സർഫ്രാസ് ഖാനും കോഹ്‌ലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തു. കളി തീരുന്നതിന് തൊട്ടുമുമ്പ് കോഹ്‌ലി പുറത്തായതിനെക്കുറിച്ച് രചിൻ പറഞ്ഞത് ഇങ്ങനെ:

” ബാറ്റിംഗ് അത്ര എളുപ്പമുള്ള സാഹചര്യം ആയിരുന്നില്ല. പ്രത്യേകിച്ച് ന്യൂ ബോൾ നേരിടാൻ ഒകെ. ഇന്ത്യക്ക് നല്ല ബാറ്റിംഗ് ലൈൻ അപ്പ് ഉണ്ട്. പക്ഷെ കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചത് കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റും. അവൻ അത്രത്തോളം മികച്ച താരമാണ് എന്ന് അറിയാം.”

“വ്യക്തമായും, അവൻ 9,000-ത്തിലധികം ടെസ്റ്റ് റൺസ് നേടിയ ഒരു വ്യക്തിയാണ്, അത് വലിയ കാര്യമാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ വിക്കറ്റായിരുന്നു. രാവിലെ സെക്ഷൻ ആരംഭിക്കുമ്പോൾ തന്നെ വിക്കറ്റ് വീഴ്ത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു ”രവീന്ദ്ര കൂട്ടിച്ചേർത്തു.

മൂന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ന്യൂസിലൻഡിന് 125 റൺസിന് പിന്നിലാണ്. ബൗളർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച അവർ ഇന്ത്യ ഇന്നിംഗ്‌സിൽ വെറും 46 റൺസിന് എല്ലാവരും പുറത്തായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ