ആ പോയിന്റിൽ മത്സരം ഞങ്ങൾക്ക് അനുകൂലമായി, രാവിലെ തന്നെ ഇന്ത്യയെ തകർത്തെറിയും: രചിൻ രവീന്ദ്ര

ഇന്നലെ ബാംഗ്ലൂർ ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിലെ അവസാന പന്തിൽ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചത് ഈ മത്സരത്തിലെ നിമിഷങ്ങളിൽ ഒന്നായിരിക്കുമെന്ന് ന്യൂസിലൻഡ് ബാറ്റർ രച്ചിൻ രവീന്ദ്ര. ടെസ്റ്റ് മത്സരത്തിൻ്റെ നാലാം ദിനം രാവിലെ തന്നെ തങ്ങൾക്ക് അനുകൂലം ആയി കാര്യങ്ങൾ സംഭവിക്കും എന്നുമുള്ള പ്രതീക്ഷയും താരം പങ്കുവെച്ചു.

രണ്ടാം ദിനം വമ്പൻ തകർച്ചയുടെ പോയ് ഇന്ത്യ ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൻ്റെ മൂന്നാം ദിനം ബാറ്റിംഗിൽ മികച്ച പോരാട്ടം നടത്തി. 356 റൺസിൻ്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ അവർ 231-3 എന്ന നിലയിൽ മൂന്നാം ദിനം അവസാനിപ്പിച്ച്. എന്നാൽ, അവസാന പന്തിൽ കോഹ്‌ലിയെ ഗ്ലെൻ ഫിലിപ്‌സ് പുറത്താക്കിയതോടെ കളി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയ്ക്ക് വൻ തിരിച്ചടി നേരിട്ടു.

സർഫ്രാസ് ഖാനും കോഹ്‌ലിയും ചേർന്ന് മൂന്നാം വിക്കറ്റിൽ 136 റൺസ് കൂട്ടിച്ചേർത്തു. കളി തീരുന്നതിന് തൊട്ടുമുമ്പ് കോഹ്‌ലി പുറത്തായതിനെക്കുറിച്ച് രചിൻ പറഞ്ഞത് ഇങ്ങനെ:

” ബാറ്റിംഗ് അത്ര എളുപ്പമുള്ള സാഹചര്യം ആയിരുന്നില്ല. പ്രത്യേകിച്ച് ന്യൂ ബോൾ നേരിടാൻ ഒകെ. ഇന്ത്യക്ക് നല്ല ബാറ്റിംഗ് ലൈൻ അപ്പ് ഉണ്ട്. പക്ഷെ കോഹ്‌ലിയുടെ വിക്കറ്റ് നേടാൻ സാധിച്ചത് കാര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാക്കി മാറ്റും. അവൻ അത്രത്തോളം മികച്ച താരമാണ് എന്ന് അറിയാം.”

“വ്യക്തമായും, അവൻ 9,000-ത്തിലധികം ടെസ്റ്റ് റൺസ് നേടിയ ഒരു വ്യക്തിയാണ്, അത് വലിയ കാര്യമാണ്. പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ വിക്കറ്റായിരുന്നു. രാവിലെ സെക്ഷൻ ആരംഭിക്കുമ്പോൾ തന്നെ വിക്കറ്റ് വീഴ്ത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു ”രവീന്ദ്ര കൂട്ടിച്ചേർത്തു.

മൂന്നാം ദിനം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യ ന്യൂസിലൻഡിന് 125 റൺസിന് പിന്നിലാണ്. ബൗളർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച അവർ ഇന്ത്യ ഇന്നിംഗ്‌സിൽ വെറും 46 റൺസിന് എല്ലാവരും പുറത്തായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക