ASIA CUP 2025: 'പാകിസ്താനെതിരെ ജസ്പ്രീത് ബുംറയെ കളിപ്പിക്കരുത്'; കാരണം പറഞ്ഞ് സുനിൽ ഗവാസ്കർ

ഇന്നലെ ഏഷ്യ കപ്പിൽ നടന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒമാനെതിരെ 21 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 189 റൺസിന്റെ വിജയലക്ഷ്യത്തിനെതിരെ ഒമാൻ ശക്തമായി പൊരുതി വീണു. ഒരു ഘട്ടത്തിൽ ഇന്ത്യക്ക് തോൽവി ഭീഷണി വരെ നൽകാൻ ഒമാന് സാധിച്ചു. ആദ്യ രണ്ട് മത്സരത്തിലും അനായാസം വിജയിച്ച ഇന്ത്യക്ക് ഒമാൻ നേരിയ വെല്ലുവിളി ഉയർത്തി.

ഇന്നലെ നടന്ന മത്സരത്തിൽ ബാറ്റിംഗിൽ ഇന്ത്യക്കായി മലയാളി താരം സഞ്ജു സാംസൺ 45 പന്തിൽ 3 സിക്‌സും 3 ഫോറും അടക്കം 56 റൺസ് നേടി പ്ലയെർ ഓഫ് ദി മാച്ചുമായി. കൂടാതെ ഓപണർ അഭിഷേക് ശർമ്മ 38 റൺസും, തിലക്ക് വർമ്മ 29 റൺസും, അക്‌സർ പട്ടേൽ 26 റൺസും നേടി. ബോളിങ്ങിൽ ഹാർദിക് പാണ്ട്യ, കുൽദീപ് യാദവ്, അർശ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.

ഇനി സൂപ്പർ ഫോറിൽ ഇന്ത്യ പാകിസ്താനെയാണ് നേരിടുക. ആദ്യ മത്സരത്തിൽ വിജയിച്ചത് കൊണ്ട് തന്നെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് എളുപ്പത്തിൽ വിജയിക്കാനാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ജസ്പ്രീത് ബുംറയെ പാകിസ്താനെതിരെ കളിപ്പിക്കരുതെന്ന് പറഞ്ഞിരിക്കുകയാണ് സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

“ജസ്പ്രീത് ബുംറയ്ക്കു വിശ്രമം നല്‍കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പാകിസ്താനെതിരേ പോലും അവനെ നമുക്കു ആവശ്യമില്ല. അങ്ങനെയെങ്കില്‍ 28നു ഞായറാഴ്ച (ഫൈനല്‍) നടക്കാനിരിക്കുന്ന വലിയ പോരാട്ടത്തില്‍ ബുംറയുടെ സേവനം ലഭ്യമാവും. ഇന്ത്യ അതായിരിക്കണം ശ്രദ്ധിക്കേണ്ടത്. ഇതോടെ ബെഞ്ചിലിരിക്കുന്ന ഒരാളെ തീര്‍ച്ചയായും ടീമിലുള്‍പ്പെടുത്തേണ്ടതും ആവശ്യമായി വരും. പക്ഷെ ബുംറയ്ക്കു വിശ്രമം നല്‍കിയേ തീരൂ” സുനിൽ ഗവാസ്കർ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍