എല്ലാവരും കൂടി ഞങ്ങളെ ചതിച്ചതാ..; ഏഷ്യാ കപ്പില്‍ നിന്നുള്ള പുറത്താകലില്‍ അഫ്ഗാന്‍ കോച്ച്

ഏഷ്യാ കപ്പിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് പൊരുതി വീണ് ടൂര്‍ണമെന്റില്‍നിന്ന് പുറത്തായിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ ശ്രീലങ്ക ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പര്‍ ഫോറിലേക്ക് കടന്നു.

റണ്‍റേറ്റില്‍ ലങ്കയെ മറികടന്നു സൂപ്പര്‍ ഓവറിലെത്താന്‍ അഫ്ഗാന്‍ 37.1 ഓവറിനുള്ളില്‍ ഈ സകോര്‍ ചേസ് ചെയ്യേണ്ടിയിരുന്നു. 37 ഓവര്‍ കഴിയുമ്പോള്‍ ഒരു വിക്കറ്റ് ബാക്കിനില്‍ക്കെ അഫ്ഗാന്‍ എട്ടിന് 289 റണ്‍സെന്ന നിലയിലായിരുന്നു. അടുത്ത ബോളില്‍ ഫോറായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ ആദ്യ ബോളില്‍ മുജീബുര്‍ റഹ്‌മാനെ ധനഞ്ജയ ഡിസില്‍വ പുറത്താക്കുകയായിരുന്നു. ഇതോടെ അഫ്ഗാന്‍ ക്യാമ്പ് ഒന്നടങ്കം നിരാശയിലാണ്ടു.

എങ്കിലും 37.4 ഓവറില്‍ 295 റണ്‍സെടുത്താല്‍ അഫ്ഗാന് റണ്‍റേറ്റില്‍ പിന്തള്ളാമായിരുന്നു. പക്ഷെ ഇക്കാര്യം അഫ്ഗാന് അത്ര ധാരണയില്ലായിരുന്നു എന്നുവേണം മനസിലാക്കാന്‍. പുതുതായി ക്രീസിലെത്തിയ ഫസല്‍ ഹഖ് ഫറൂഖിക്കു രണ്ടാമത്തെയും മൂന്നാമത്തെയും ബോളില്‍ റണ്ണെടുക്കാനായില്ല. നാലാമത്തെ ബോളില്‍ വിക്കറ്റിനു മുന്നിലും കുരുങ്ങി. ഇതോടെ അഫ്ഗാന്‍ 289നു ഓള്‍ഔട്ടുമായി.

എന്‍ആര്‍ആര്‍ കണക്കുകൂട്ടലുകളില്‍ ആശയവിനിമയം കുറവായിരുന്നെന്ന് മത്സരശേഷം അഫ്ഗാന്‍ കോച്ച് ജോനാഥന്‍ ട്രോട്ട് തുറന്നു സമ്മതിച്ചു. 295 റണ്‍സെടുത്താല്‍ റണ്‍റേറ്റില്‍ ലങ്കയെ പിന്തള്ളാമായിരുന്നു എന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു ജോനാഥന്‍ ട്രോട്ട് പറഞ്ഞു.

‘ഞങ്ങളെ ഒരിക്കലും ആ കണക്കുകൂട്ടലുകള്‍ അറിയിച്ചില്ല. ഞങ്ങളെ അറിയിച്ചത് 37.1 ഓവറില്‍ ജയിച്ചാല്‍ മതി എന്നതായിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള സാധ്യതകളെ കുറിച്ച് ഞങ്ങളോട് ആരം പറഞ്ഞില്ല’ മത്സര ശേഷം ജോനാഥന്‍ ട്രോട്ട് പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ