പിടിവാശി ജയിച്ചു, ഇന്ത്യയും പാകിസ്ഥാനും ഏഷ്യ കപ്പ് കളിയ്ക്കും

മുംബൈ: പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ വേദി മാറ്റി. യുഎഇയിലാകും ഇപ്രാവശ്യത്തെ ഏഷ്യ കപ്പ് മത്സരം നടക്കുക. ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു.

മാര്‍ച്ച് മൂന്നിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം നടക്കാനിരിക്കെയാണ് ബിസിസിഐ അധ്യക്ഷന്റെ നിര്‍ണായക പ്രതികരണം. പാക്കിസ്ഥാനാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ആതിഥേയത്വം വഹിക്കാനിരുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്നാണു വിവരം

നിഷ്പക്ഷ വേദിയില്‍ ഏഷ്യ കപ്പ് നടക്കുകയാണെങ്കില്‍ കളിക്കുന്നതിനു പ്രശ്‌നങ്ങളിലെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍വച്ചു മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണു വേദി മാറ്റിയതായി ഗാംഗുലി വെളിപ്പെടുത്തിയത്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 2008ന് ശേഷം പാക്കിസ്ഥാന്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടില്ല. 2010 ഏഷ്യ കപ്പ് നടന്നത് ശ്രീലങ്കയിലാണ്. പിന്നീടു മൂന്നു തവണ ബംഗ്ലദേശില്‍ നടന്നു. ഏറ്റവും ഒടുവില്‍ പരമ്പര നടന്നത് യുഎഇയിലാണ്. 2016 മുതല്‍ ട്വന്റി20, ഏകദിന പരമ്പരകളായി മാറിമാറിയാണ് ഏഷ്യ കപ്പ് നടത്തുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി