പിടിവാശി ജയിച്ചു, ഇന്ത്യയും പാകിസ്ഥാനും ഏഷ്യ കപ്പ് കളിയ്ക്കും

മുംബൈ: പാകിസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ വേദി മാറ്റി. യുഎഇയിലാകും ഇപ്രാവശ്യത്തെ ഏഷ്യ കപ്പ് മത്സരം നടക്കുക. ടൂര്‍ണമെന്റില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്നും ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അറിയിച്ചു.

മാര്‍ച്ച് മൂന്നിന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗം നടക്കാനിരിക്കെയാണ് ബിസിസിഐ അധ്യക്ഷന്റെ നിര്‍ണായക പ്രതികരണം. പാക്കിസ്ഥാനാണ് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ആതിഥേയത്വം വഹിക്കാനിരുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതോടെ വേദി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നെന്നാണു വിവരം

നിഷ്പക്ഷ വേദിയില്‍ ഏഷ്യ കപ്പ് നടക്കുകയാണെങ്കില്‍ കളിക്കുന്നതിനു പ്രശ്‌നങ്ങളിലെന്ന് ഇന്ത്യ നേരത്തേ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍വച്ചു മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെയാണു വേദി മാറ്റിയതായി ഗാംഗുലി വെളിപ്പെടുത്തിയത്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും 2012-13 വര്‍ഷത്തിനു ശേഷം നേര്‍ക്കുനേര്‍ പരമ്പരകള്‍ കളിച്ചിട്ടില്ല. ഐസിസി നടത്തുന്ന ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്.

രണ്ടു വര്‍ഷത്തില്‍ ഒരിക്കലാണ് സാധാരണയായി ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്. 2008ന് ശേഷം പാക്കിസ്ഥാന്‍ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിച്ചിട്ടില്ല. 2010 ഏഷ്യ കപ്പ് നടന്നത് ശ്രീലങ്കയിലാണ്. പിന്നീടു മൂന്നു തവണ ബംഗ്ലദേശില്‍ നടന്നു. ഏറ്റവും ഒടുവില്‍ പരമ്പര നടന്നത് യുഎഇയിലാണ്. 2016 മുതല്‍ ട്വന്റി20, ഏകദിന പരമ്പരകളായി മാറിമാറിയാണ് ഏഷ്യ കപ്പ് നടത്തുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ