'എന്തറിഞ്ഞിട്ടാണ് താങ്കള്‍ വിമര്‍ശിക്കുന്നത്, ശ്രീലങ്കന്‍ ടീമിനോടുള്ള താങ്കളുടെ വെറുപ്പാണ് വെളിവായത്'; മുരളീധരന് എതിരെ ലങ്കന്‍ താരങ്ങള്‍

ശ്രീലങ്കന്‍ ക്രിക്കറ്റിനെ ഉലച്ച പ്രതിഫല വിഷയത്തില്‍ ക്രിക്കറ്റ് ബോര്‍ഡിനെ അനുകൂലിച്ച് വിമര്‍ശനം ഉന്നയിച്ച ഇതിഹാസ താരം മുത്തയ്യ മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിമുത് കരുണരത്നെ, എയ്ഞ്ചലോ മാത്യൂസ് എന്നിവരുടെ സംയുക്ത കത്ത്. “എന്തറിഞ്ഞിട്ടാണ് ഇത്തരമൊരു വിമര്‍ശനം” എന്ന ആമുഖത്തോടെയാണ് മാത്യൂസും കരുണരത്നെയും ചേര്‍ന്ന് മുരളീധരന് കത്തെഴുതിയത്.

“കരാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ കാരണം സാമ്പത്തികം മാത്രമാണെന്ന താങ്കളുടെ പ്രസ്താവന അനുചിതവും അസത്യവുമാണ്. ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ താങ്കള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നതായി ഞങ്ങള്‍ സംശയിക്കുന്നു. താരങ്ങളും ബോര്‍ഡും തമ്മില്‍ യോജിപ്പിലെത്തരുതെന്നും ഈ പ്രശ്‌നങ്ങള്‍ അനന്തമായി നീളണമെന്നും ആഗ്രഹിക്കുന്നവരാകും ഇതിനെല്ലാം പിന്നില്‍”.

“ഞങ്ങളിലും ശ്രീലങ്കന്‍ ടീമിനുമേലും താങ്കള്‍ക്കുള്ള അതൃപ്തിയും വെറുപ്പുമാണ് ചാനലിലൂടെ പ്രകടമാക്കിയത്. ഞങ്ങളെ പേരെടുത്തുതന്നെ താങ്കള്‍ വിമര്‍ശിച്ചു. സ്വകാര്യ യോഗങ്ങളിലോ മറ്റോ പറയേണ്ട അഭിപ്രായമാണ് താങ്കള്‍ പരസ്യമായി ഒരു ടിവി ചാനലിനെ തത്സമയ പരിപാടിയില്‍ പറഞ്ഞത്” കത്തില്‍ പറയുന്നു.

പ്രതിഫല വിഷയത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വാര്‍ഷിക കരാറില്‍ ഒപ്പിടാന്‍ താരങ്ങള്‍ വിസമ്മതിച്ചരുന്നു. തുടര്‍ന്ന് താത്കാലിക കരാറുകളുടെ അടിസ്ഥാനത്തിലാണ് ശ്രീലങ്കന്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിനു തയാറായതും ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെ കളിക്കുന്നതും. എന്നാല്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ മാത്യൂസിനെയും കരുണരത്നെയെയും നിലവില്‍ കരാറില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി