നിങ്ങൾ കണ്ടെതെല്ലാം കണ്ണിൽ പൊടിയിടൽ മാത്രം, ഇതൊക്കെ നേരത്തെ തന്നെ സെറ്റ് ആയ കാര്യമാണ്; വമ്പൻ വെളിപ്പെടുത്തലുമായി ഷൊയ്ബ് അക്തർ

ഐസിസി ചാമ്പ്യൻസ് ട്രോഫി സംബന്ധിച്ച വിവാദങ്ങൾ അവസാനിക്കുന്നില്ല. ഇപ്പോഴിതാ ട്രോഫിയുമായി ബന്ധപ്പെട്ട് ഇതിഹാസ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. ബിസിസിഐയുടെ ആവശ്യങ്ങൾ പിസിബി അംഗീകരിക്കുന്നതിന് മുമ്പ് തന്നെ ടൂർണമെൻ്റ് ഹൈബ്രിഡ് ഫോർമാറ്റിൽ നടത്തുന്ന കരാറിൽ പാകിസ്ഥാൻ ഒപ്പുവെച്ചിരുന്നു ർന്നാണ് അക്തർ പറഞ്ഞത്.

ഈ മോഡൽ പ്രകാരം ഇന്ത്യയുടെ എല്ലാ മത്സരങ്ങളും യുഎഇയിലും ബാക്കിയുള്ള മത്സരങ്ങൾ പാക്കിസ്ഥാനിലുമാണ് നടക്കുക. ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ഐസിസിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈബ്രിഡ് മോഡലിനുള്ള നിർദ്ദേശം ബിസിസിഐ മുന്നോട്ട് വച്ചത്.

എന്നിരുന്നാലും, ടൂർണമെൻ്റിലെ എല്ലാ മത്സരങ്ങളും പാകിസ്ഥാനിൽ മാത്രം ആതിഥേയത്വം വഹിക്കുന്ന നിലപാടിൽ പിസിബി ഉറച്ചുനിന്നു. ചാമ്പ്യൻസ് ട്രോഫിയുടെ എല്ലാ ഹോസ്റ്റിംഗ് അവകാശങ്ങളും നഷ്ടപ്പെടുമെന്ന് ഐസിസി പിസിബിയെ ഭീഷണിപ്പെടുത്തി, ഇത് ഒടുവിൽ ബിസിസിഐയുടെ നിർദ്ദേശം അംഗീകരിക്കാൻ അവരെ പ്രേരിപ്പിച്ചു.

ഒരു പാകിസ്ഥാൻ മാധ്യമ ചാനലിൽ സംസാരിക്കവേ അക്തർ പറഞ്ഞത് ഇങ്ങനെ:

“നിങ്ങൾക്ക് ഹോസ്റ്റിംഗ് അവകാശങ്ങൾക്കും വരുമാനത്തിനും പണം ലഭിക്കുന്നു, അത് ഞങ്ങൾ എല്ലാവരും മനസ്സിലാക്കുന്നു. പാക്കിസ്ഥാൻ്റെ നിലപാടും ന്യായമാണ്. അവർ ശക്തമായ ഒരു സ്ഥാനം നിലനിർത്തേണ്ടതായിരുന്നു, എന്തുകൊണ്ട്? ഒരിക്കൽ നമ്മുടെ രാജ്യത്ത് ചാമ്പ്യൻസ് ട്രോഫി ആതിഥേയത്വം വഹിക്കാൻ കഴിയുകയും അവർ വരാൻ തയ്യാറാകാതിരിക്കുകയും ചെയ്താൽ, ഉയർന്ന നിരക്കിൽ അവർ വരുമാനം ഞങ്ങളുമായി പങ്കിടണം. അതൊരു നല്ല കാര്യമാണ് .” അക്തർ പറഞ്ഞു.

ഹൈബ്രിഡ് മോഡലിന് പിസിബി നേരത്തെ തന്നെ സമ്മതം അറിയിച്ചിരുന്നുവെന്ന് അക്തർ പറഞ്ഞു. അതോടൊപ്പം ഭാവിയിൽ ഇന്ത്യയിൽ മത്സരങ്ങൾ വന്നാൽ പാകിസ്ഥാൻ കളിക്കണം എന്നും ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപിക്കണം എന്നും പറഞ്ഞിരിക്കുകയാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ