അലി ആളിക്കത്തി; അവസാന ഓവറുകളില്‍ ഇംഗ്ലണ്ട്, കിവികള്‍ക്ക് ലക്ഷ്യം 167

ട്വന്റി20 ലോക കപ്പിലെ ആദ്യ സെമി ഫൈനലില്‍ തുടക്കത്തിലെ മെല്ലപ്പോക്കിനുശേഷം ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍. ടോസ് നേടിയ ന്യൂസിലന്‍ഡിന്റെ ക്ഷണം സ്വീകരിച്ച് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.

മൊയീന്‍ അലി നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത കുതിപ്പേകിയത്. ആദ്യ പത്ത് ഓവറില്‍ ഇംഗ്ലണ്ടിന് കാര്യമായ സ്‌കോര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നാല്‍ 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 51 റണ്‍സുമായി അലി കത്തിക്കയറിപ്പോള്‍ ഇംഗ്ലണ്ട് കുതിച്ചു. 41 റണ്‍സെടുത്ത ഡേവിഡ് മലാനും ഇംഗ്ലണ്ടിന് മികച്ച സംഭാവന നല്‍കി. ജോസ് ബട്ട്‌ലര്‍ (29) മികച്ച തുടക്കത്തിനുശേഷം മടങ്ങി.

കിവികള്‍ക്കായി ടിം സൗത്തിയും ആദം മില്‍നെയും ഇഷ് സോധിയും ജയിംസ് നീഷവും ഓരോ വിക്കറ്റ് വീതം പിഴുതു. സ്റ്റാര്‍ പേസര്‍ ട്രന്റ് ബൗള്‍ട്ട് (40 റണ്‍സ്) ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ പ്രഹരമേറ്റുവാങ്ങിയതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ