അലി ആളിക്കത്തി; അവസാന ഓവറുകളില്‍ ഇംഗ്ലണ്ട്, കിവികള്‍ക്ക് ലക്ഷ്യം 167

ട്വന്റി20 ലോക കപ്പിലെ ആദ്യ സെമി ഫൈനലില്‍ തുടക്കത്തിലെ മെല്ലപ്പോക്കിനുശേഷം ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്‌കോര്‍. ടോസ് നേടിയ ന്യൂസിലന്‍ഡിന്റെ ക്ഷണം സ്വീകരിച്ച് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു.

മൊയീന്‍ അലി നടത്തിയ വെടിക്കെട്ടാണ് ഇംഗ്ലണ്ടിന് അപ്രതീക്ഷിത കുതിപ്പേകിയത്. ആദ്യ പത്ത് ഓവറില്‍ ഇംഗ്ലണ്ടിന് കാര്യമായ സ്‌കോര്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ എന്നാല്‍ 37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 51 റണ്‍സുമായി അലി കത്തിക്കയറിപ്പോള്‍ ഇംഗ്ലണ്ട് കുതിച്ചു. 41 റണ്‍സെടുത്ത ഡേവിഡ് മലാനും ഇംഗ്ലണ്ടിന് മികച്ച സംഭാവന നല്‍കി. ജോസ് ബട്ട്‌ലര്‍ (29) മികച്ച തുടക്കത്തിനുശേഷം മടങ്ങി.

കിവികള്‍ക്കായി ടിം സൗത്തിയും ആദം മില്‍നെയും ഇഷ് സോധിയും ജയിംസ് നീഷവും ഓരോ വിക്കറ്റ് വീതം പിഴുതു. സ്റ്റാര്‍ പേസര്‍ ട്രന്റ് ബൗള്‍ട്ട് (40 റണ്‍സ്) ഇംഗ്ലണ്ട് ബാറ്റര്‍മാരുടെ പ്രഹരമേറ്റുവാങ്ങിയതാണ് ന്യൂസിലന്‍ഡിന് തിരിച്ചടിയായത്.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും