ഒരു റൺ അടിച്ചതിന് തുള്ളിച്ചാടി അഗാർക്കർ, കാരണം വിചിത്രം

2000-കളുടെ തുടക്കത്തിൽ ഇന്ത്യൻ ബൗളിംഗിന്റെ നിർണായക കളിക്കാരിൽ ഒരാളായിരുന്നു അജിത് അഗാർക്കർ. തന്റെ ബൗളിംഗ് കഴിവുകൾക്ക് പുറമേ, ബാറ്റിലും അദ്ദേഹം തന്റെ പ്രാവീണ്യം തെളിയിച്ചു. എന്നിരുന്നാലും, ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു പര്യടനത്തിനിടെ, അജിത് അഗാർക്കർ ഏഴ് മത്സരങ്ങളിൽ ഡക്കായി പുറത്തായി. എന്നാൽ ഒടുവിൽ ഓസ്‌ട്രേലിയക്കെതിരെ അക്കൗണ്ട് തുറന്ന് ഒരു റൺ നേടിയപ്പോൾ സെഞ്ച്വറി നേടിയത് പോലെ വായുവിൽ ബാറ്റുയർത്തി അജിത് അഗാർക്കർ ആഘോഷിച്ചു.

ബുമ്രയും ഷമിയും സഹീറും പത്താനും എല്ലാം വാഴ്‌ന്ന ആ ബൗളിംഗ് നിരയിലും ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയതും അഗർക്കർ തന്നെ., ഇന്ന് ഒട്ടുമിക്ക ഇന്ത്യൻ ബോ ളേഴ്‌സും ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ആ യോർക്കറുകൾ ഞാൻ ആദ്യം ആസ്വദിച്ചതും ആ മെലിഞ്ഞ ശരീരക്കാരനിൽ നിന്നായിരുന്നു, കളിക്കുന്ന കളികളിലൊക്കെ രണ്ടു വിക്കറ്റുകൾ എങ്കിലും സ്വന്തമാക്കുന്ന ആ മുഖം ആ നാളുകളിലെ ഇന്ത്യയുടെ ബൗളിംഗ് മേഖലയിലെ തുരുപ്പ് ചീട്ട് തന്നെയായിരുന്നു.

അഗാർക്കറിന്റെ ഏറ്റവും വലിയ പോരായ്‌മ ആയിട്ട് പറയുന്നത് 5 പന്തുകൾ നന്നായി ചെയ്തിട്ട് പടിക്കൽ കല്മുടക്കുന്നത് പോലെ അവസാന പന്തിൽ നശിപ്പിക്കുന്നത് ഓർത്തിട്ടായിരുന്നു. ന്യൂ ബോളിലും പഴകിയ ബോളിലും രണ്ടു വശത്തേക്കും ബോളിനെ ചലിപ്പിക്കാൻ സാധിക്കുന്നതും ബാറ്റുകൊണ്ടുള്ള ചില മിന്നലാട്ടങ്ങളും അയാളെ ഭാവി ആൾറൗണ്ടറായി കാണാൻ ആരാധകർക്ക് നൽകിയ കാരണങ്ങൾ ആയിരുന്നു.

പക്ഷെ ചില കളികളിൽ മികച്ചു നിൽക്കുകയും ചില കളികളിൽ ശരാശരിയിലും താഴെ പ്രകടനം നടത്തുകയും ചെയ്തത് സ്ഥിരതയില്ലായ്മയുടെ പേരിൽ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നതിലേക്ക് നയിച്ചു.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി