IPL 2025: ഇനിയും കളിച്ചില്ലെങ്കില്‍ ആ താരത്തെ ടീമില്‍ നിന്നും എടുത്തുകളയും, അവന്‍ എന്താണീ കാണിച്ചൂകൂട്ടുന്നത്, യുവതാരത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വലിയ പ്രതീക്ഷകളോടെ കഴിഞ്ഞ ലേലത്തില്‍ ടീമിലെടുത്ത താരമായിരുന്നു ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഇഷാനെ ലേലത്തില്‍ വലിയ തുക മുടക്കി സ്വന്തമാക്കുകയായിരുന്നു ഹൈദരാബാദ്. എന്നാല്‍ ടീമിന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ ഈ സീസണില്‍ ഇഷാന് സാധിച്ചിരുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതൊഴിച്ചാല്‍ മറ്റു കാര്യമായ പ്രകടനങ്ങളൊന്നും കിഷനില്‍ നിന്നുണ്ടായിരുന്നില്ല. മിക്ക കളികളിലും ഫ്‌ളോപ്പ് ആവുകയായിരുന്നു താരം.

ഇഷാനെ ഹൈദരാബാദ് നിലനിര്‍ത്തണമെങ്കില്‍ ഇനിയെങ്കിലും അദ്ദേഹം റണ്‍സ് നേടണമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇനി രണ്ട് മത്സരങ്ങളാണ് ഹൈദരാബാദിന് സീസണില്‍ ബാക്കിയുളളത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഇന്ന് മത്സരമുണ്ട്. ഈ കളികളില്‍ എങ്കിലും വലിയ സ്‌കോര്‍ നേടി ഇഷാന്‍ തിരിച്ചുവരണമെന്ന് പറയുകയാണ് ആകാശ് ചോപ്ര.

“ഹൈദരാബാദിന്റെ കഥ വളരെ ലളിതമാണ്‌. അടുത്ത വര്‍ഷത്തെ വിലയിരുത്തലിനായി നിങ്ങള്‍ ഈ ഗെയിം കളിക്കുകയാണ്. ആരെ നിലനിര്‍ത്തണം, ആരെ ഒഴിവാക്കണം എന്നതിലാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മത്സരത്തില്‍ ട്രാവിസ് ഹെഡ് കളിക്കുമായിരിക്കാം. അഥര്‍വ ടെയ്ഡിന് പകരം നിങ്ങള്‍ അദ്ദേഹത്തെ മത്സരത്തില്‍ കണ്ടേക്കാം. അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം അദ്ദേഹം ഓപ്പണര്‍ ആയേക്കാം.

സണ്‍റൈസേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കും. ഇവിടെ ഒരു വൈരാഗ്യം കാണാം. അതിനാല്‍ അവരെ തോല്‍പ്പിക്കണമെന്ന് അവര്‍ക്ക് തോന്നുന്നു. ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്തുണ്ടാകും. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തെ ഇനിയും കൂടെ നിര്‍ത്തണമെങ്കില്‍ അവന്‍ റണ്‍സ് നേടേണ്ടതുണ്ട്. സെഞ്ച്വറിക്ക് ശേഷം അദ്ദേഹം റണ്‍സ് നേടിയിട്ടില്ല. കഴിഞ്ഞ മത്സരത്തിലും അദ്ദേഹം പതുക്കെയാണ് കളിച്ചത്, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ