എയര്‍ ആംബുലന്‍സ് റൂട്ടു മാറി പറന്നതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായി

എയര്‍ ആംബുലന്‍സ് റൂട്ടു മാറി പറന്നതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായി. രോഗികളെ ലക്ഷദ്വീപില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കു വേണ്ടി കൊച്ചിയിലെത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന എയര്‍ ആംബുലന്‍സാണ് അധികൃതരുടെ നിര്‍ദേശപ്രകാരം റൂട്ട് മാറി സഞ്ചരിച്ചത്. സംഭവത്തില്‍ നവജാത ശിശുവാണ് മരിച്ചത്.

കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി, മലീഹ ദമ്പതികളുടെ മകനാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഇവര്‍ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്നവരാണ്. ഇവരുടെ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് ചികില്‍സ കിട്ടാതെ മരിച്ചത്.

ഇന്നലെ രാവിലെയാണ് അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ മലീഹ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ ആണും മറ്റേത് പെണ്ണുമായിരുന്നു. ഇതില്‍ ആണ്‍കുട്ടിയുടെ ആരോഗ്യനില മോശമയതിനാല്‍ കുട്ടിയെ എത്രയും വേഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ ഡോക്ടര്‍ അറിയിച്ചു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ എത്തി. ഇതില്‍ പത്തു പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഇതില്‍ കുട്ടിയും പിതാവ് ഷാഫി, മുത്തച്ഛന്‍ മുഹമ്മദ് കാസിം, മെഡിക്കല്‍ ടീമും  പ്രവേശിച്ചു.  ആശുപത്രിയില്‍ പോകാനായി ഒരുങ്ങുന്ന വേളയില്‍ കൊച്ചിയില്‍ നിന്നു വിമാന മാര്‍ഗം അഗത്തിയില്‍ എത്തിയ നാലു പേരെ അടിയന്തരമായി കവരത്തിയില്‍ എത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

കുട്ടിയുമായി എയര്‍ ആംബുലന്‍സ് ആദ്യം കവരത്തിയില്‍ പോയി. ഇതോടെ 45 മിനിറ്റ് വൈകിയാണ് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സിന് എത്താനായത്. എയര്‍ ആംബുലന്‍സ് 1.10നു നെടുമ്പാശേരിയില്‍ എത്തിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു.

പിന്നീട് കുട്ടിയെ എത്രയും വേഗം സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മെഡിക്കല്‍ എസ്‌കോര്‍ട്ട് ഹുസൈന്‍ ആവശ്യപ്പെട്ടു. അങ്ങനെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. പക്ഷേ അപ്പോഴക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയെ പത്തു മിനിറ്റ് നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ഹുസൈന്‍ വ്യക്തമാക്കി.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ