എയര്‍ ആംബുലന്‍സ് റൂട്ടു മാറി പറന്നതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായി

എയര്‍ ആംബുലന്‍സ് റൂട്ടു മാറി പറന്നതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന് ചികില്‍സ കിട്ടാതെ ജീവന്‍ നഷ്ടമായി. രോഗികളെ ലക്ഷദ്വീപില്‍ നിന്നും വിദഗ്ധ ചികില്‍സയ്ക്കു വേണ്ടി കൊച്ചിയിലെത്തിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന എയര്‍ ആംബുലന്‍സാണ് അധികൃതരുടെ നിര്‍ദേശപ്രകാരം റൂട്ട് മാറി സഞ്ചരിച്ചത്. സംഭവത്തില്‍ നവജാത ശിശുവാണ് മരിച്ചത്.

കൊല്ലം സ്വദേശി മുഹമ്മദ് ഷാഫി, മലീഹ ദമ്പതികളുടെ മകനാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. ഇവര്‍ ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപില്‍ താമസിക്കുന്നവരാണ്. ഇവരുടെ ഇരട്ടക്കുട്ടികളിലെ ആണ്‍കുഞ്ഞാണ് ചികില്‍സ കിട്ടാതെ മരിച്ചത്.

ഇന്നലെ രാവിലെയാണ് അഗത്തിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ മലീഹ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കുട്ടികളില്‍ ഒരാള്‍ ആണും മറ്റേത് പെണ്ണുമായിരുന്നു. ഇതില്‍ ആണ്‍കുട്ടിയുടെ ആരോഗ്യനില മോശമയതിനാല്‍ കുട്ടിയെ എത്രയും വേഗം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകാന്‍ ഡോക്ടര്‍ അറിയിച്ചു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ എത്തി. ഇതില്‍ പത്തു പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാന്‍ സാധിക്കുന്നത്. ഇതില്‍ കുട്ടിയും പിതാവ് ഷാഫി, മുത്തച്ഛന്‍ മുഹമ്മദ് കാസിം, മെഡിക്കല്‍ ടീമും  പ്രവേശിച്ചു.  ആശുപത്രിയില്‍ പോകാനായി ഒരുങ്ങുന്ന വേളയില്‍ കൊച്ചിയില്‍ നിന്നു വിമാന മാര്‍ഗം അഗത്തിയില്‍ എത്തിയ നാലു പേരെ അടിയന്തരമായി കവരത്തിയില്‍ എത്തിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.

കുട്ടിയുമായി എയര്‍ ആംബുലന്‍സ് ആദ്യം കവരത്തിയില്‍ പോയി. ഇതോടെ 45 മിനിറ്റ് വൈകിയാണ് കൊച്ചിയിലേക്ക് എയര്‍ ആംബുലന്‍സിന് എത്താനായത്. എയര്‍ ആംബുലന്‍സ് 1.10നു നെടുമ്പാശേരിയില്‍ എത്തിയെങ്കിലും കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു.

പിന്നീട് കുട്ടിയെ എത്രയും വേഗം സമീപത്തുള്ള ആശുപത്രിയില്‍ കൊണ്ടു പോകാന്‍ മെഡിക്കല്‍ എസ്‌കോര്‍ട്ട് ഹുസൈന്‍ ആവശ്യപ്പെട്ടു. അങ്ങനെ അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലാണ് കുട്ടിയെ എത്തിച്ചത്. പക്ഷേ അപ്പോഴക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയെ പത്തു മിനിറ്റ് നേരത്തെ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്ന് ഹുസൈന്‍ വ്യക്തമാക്കി.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്