'അപകടകരമായ അവസ്ഥ മറികടന്നു'; സമ്പൂര്‍ണ കര്‍ഫ്യൂ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കുവൈറ്റ്

കോവിഡിന്റെ ഏറ്റവും അപകടകരമായ അവസ്ഥ രാജ്യം മറികടന്നതായി കുവൈറ്റ് സര്‍ക്കാര്‍. അപകടഘട്ടം തരണം ചെയ്ത സാഹചര്യത്തില്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഈ മാസം മുപ്പത്തൊന്നോടെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗത്തിലാണ് തീരുമാനം.

അഞ്ച് ഘട്ടങ്ങളിലായാണ് രാജ്യത്ത് മഹാമാരിയുടെ സാന്നിദ്ധ്യം വിലയിരുത്തിയത്. ആദ്യത്തേത്ത് അപകടം ഏറ്റവും കുറഞ്ഞ ഘട്ടവും അവസാനത്തേത് ഏറ്റവും അപകടകരവുമായ ഘട്ടവുമായിരുന്നു. അപകടഘട്ടം തരണം ചെയ്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ കര്‍ഫ്യൂ അവസാനിപ്പിച്ച് ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ജൂണ്‍ ഒന്നിനായിരിക്കും ഭാഗിക കര്‍ഫ്യൂവിലേക്ക് രാജ്യം കടക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട ഇളവുകളും തുടര്‍നടപടികളും സംബന്ധിച്ച് ഉടന്‍ മന്ത്രിസഭ തീരുമാനമുണ്ടാകും. വാണിജ്യവ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങള്‍ക്കാണ് രാജ്യം കാതോര്‍ക്കുന്നത്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ