ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടോ?; സഹോദരിമാര്‍ക്ക് ഒരു മാസമായി ജയില്‍ സന്ദര്‍ശനത്തിന് അപ്രഖ്യാപിത സര്‍ക്കാര്‍ വിലക്ക്; പാക് സോഷ്യല്‍ മീഡിയയില്‍ കൊലപാതക വാര്‍ത്തകളുടെ കുത്തൊഴുക്ക്

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും തെഹ്രികെ ഇന്‍സാഫ് സ്ഥാപക നേതാവുമായ ഇമ്രാന്‍ ഖാന്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടതായ വിവരം പാകിസ്ഥാനിലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴും പലകുറി ഉയര്‍ന്നുവന്ന സോഷ്യല്‍ മീഡിയ പ്രചരണം പോലെ തള്ളിക്കളയാനാകാത്ത അവസ്ഥയിലാണ് മുന്‍ ക്രിക്കറ്റ് താരവും പാക് പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാന്‍ ഖാന്റെ കുടുംബം. അഴിമതി കേസില്‍ ജയിലറയിലായ ഇമ്രാന്‍ ഖാനെ കുറിച്ച് കഴിഞ്ഞ ഒരു മാസമായി ഒരു വിവരവും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്നതും കുടുംബത്തെ കാണാന്‍ അനുവദിച്ചിട്ടില്ലെന്നതുമാണ് സംശയം കനക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍ സര്‍ക്കാര്‍ ഒരു മാസത്തിലേറെയായി ഇമ്രാന്‍ഖാനെ സന്ദര്‍ശിക്കുന്നതിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടയില്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐയാണ് ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്ന സംശയമടക്കം സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ വലിയ പ്രചാരണം കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുമ്പോഴും പാക് സര്‍ക്കാറോ ജയില്‍ അധികൃതരോ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ലെന്നതും സംശയം ബലപ്പെടുത്തുന്നുണ്ട്. ഇമ്രാന്‍ ഖാനെ കാണണമെന്നാവശ്യപ്പെട്ട് റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനു മുന്നില്‍ പ്രതിഷേധിച്ച ഇമ്രാന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും രാജ്യത്തെ പ്രധാന പാര്‍ട്ടികളിലൊന്നിന്റെ പ്രസിഡന്റുമായ ഇമ്രാന്‍ ഖാന്‍ ജയിലില്‍ മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ കാണണമെന്ന ആവശ്യവുമായി ചെന്ന സഹോദരിമാര്‍ പൊലീസ് തങ്ങളെ ക്രൂരമായി ആക്രമിച്ചതായും പരാതി പറയുന്നു. റാവല്‍പിണ്ടിയിലെ അഡിയാല ജയിലിന് പുറത്ത് തടിച്ചുകൂടിയ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) അനുയായികളേയും പൊലീസ് ആക്രമിച്ചതായി ഖാന്റെ സഹോദരിമാരായ നൊരീന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവര്‍ ആരോപിച്ചു.

73കാരനായ ഇമ്രാന്‍ ഖാന്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ ജയിലിലാണ്. ഇമ്രാന്‍ ഖാന്‍ പൂര്‍ണ്ണമായും ഏകാന്ത തടവിലായിരുന്നുവെന്നാണ് പിടിഐ റിപ്പോര്‍ട്ട് പറയുന്നത്. പുസ്തകങ്ങള്‍, അവശ്യവസ്തുക്കള്‍, അഭിഭാഷകരിലേക്കുള്ള പ്രവേശനം എന്നിവ പോലും തടയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ നിയമസംഘവുമായി ബന്ധപ്പെട്ട ഒരു അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. ”ഇവിടെ കാട്ടിലെ നിയമമാണ് നിലനില്‍ക്കുന്നതെന്നും ഭരിക്കുന്ന മൃഗങ്ങള്‍ക്ക് മാത്രമേ അവകാശമുള്ളൂ. മറ്റാര്‍ക്കും അവകാശങ്ങളില്ലെന്നും അഭിഭാഷകന്‍ ഖാലിദ് യൂസഫ് ചൗധരി രോഷാകുലനായി പ്രതികരിച്ചു. ഖൈബര്‍-പഖ്തൂണ്‍ഖ്വ മുഖ്യമന്ത്രി സൊഹൈല്‍ അഫ്രീദിക്ക് പോലും ഖാനെ കാണാന്‍ അനുവാദം സര്‍ക്കാര്‍ നല്‍കിയില്ല. ജയിലില്‍ അദ്ദേഹത്തെ കാണാന്‍ അഫ്രീദി തുടര്‍ച്ചയായി ഏഴ് തവണ ശ്രമിച്ചു, പക്ഷേ ജയില്‍ അധികൃതര്‍ അദ്ദേഹത്തിന് അനുമതി നിഷേധിച്ചുവെന്നും ആരോപണം ഉണ്ട്. ഇതോടെയാണ് പാകിസ്ഥാന്‍ ചാര സംഘടന ഇമ്രാനെ കൊലപ്പെടുത്തിയെന്നും നിലവിലെ പാക് പട്ടാള മേധാവി അസിം മുനീര്‍ പട്ടാള ഭരണത്തിനായി അടുത്ത അട്ടിമറി നടത്തിയെന്നും പാകിസ്ഥാനില്‍ പ്രചരിക്കുന്നത്. അസിം മുനീറും ഐഎസ്‌ഐയും ചേര്‍ന്ന് ഇമ്രാന്‍ ഖാനെ ജയിലില്‍ വച്ച് കൊലപ്പെടുത്തി എന്ന വിവരമാണ് പുറത്തുവരുന്നതെന്ന് തര്‍ക്കപ്രദേശമായ ബലൂചിസ്താനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ പേരിലുള്ള എക്‌സ് അക്കൗണ്ടിലെ പോസ്റ്റില്‍ പറയുന്നു.

Latest Stories

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി

'ബലാത്സംഗ കേസിലെ പ്രതിയെ പാലക്കാട്‌ മണ്ഡലം ഇനിയും ചുമക്കണോ?'; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി കോൺഗ്രസ് ചോദിച്ച് വാങ്ങിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി

'രാഹുലിനെ പുറത്താക്കിയ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്'; കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ അഭിമാനമുണ്ടെന്ന് സന്ദീപ് വാര്യർ