ഗാസ വെടിനിർത്തലിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നു; 400,000 റിസർവ് സൈനികരെ വിളിക്കാൻ ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി

ഗാസയിലെ രണ്ടാം ഘട്ട വെടിനിർത്തലിനും തടവുകാരെ കൈമാറുന്ന കരാറിനുമുള്ള ചർച്ചകൾ ആരംഭിക്കുന്നതിലെ കാലതാമസത്തിനിടയിൽ, 400,000 റിസർവ് സൈനികരെ കൂടി വിളിക്കാൻ സൈന്യത്തെ അനുവദിക്കുന്ന ബിൽ ഇസ്രായേൽ സർക്കാർ അംഗീകരിച്ചതായി അനഡോലു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗാസ മുനമ്പിൽ വീണ്ടും പോരാട്ടം ഉണ്ടാകുമെന്ന ആശങ്കകൾക്കിടയിലാണ് ഈ തീരുമാനമെന്ന് ഇസ്രായേലി ചാനൽ 14 അറിയിച്ചു.

പുതിയ തീരുമാനം പ്രകാരം, മെയ് 29 ഓടെ ഇസ്രായേൽ അധിനിവേശ സൈന്യത്തിന് 400,000 റിസർവ് സൈനികരെ വരെ അണിനിരത്താൻ കഴിയും. ഇത് മുൻ ഉത്തരവിനെ അപേക്ഷിച്ച് 80,000 സൈനികരുടെ അധിക വർധനവാണ്. “റിസർവ് ഡ്യൂട്ടിക്കായി മനുഷ്യവിഭവശേഷി നിയമനത്തിലെ വെല്ലുവിളികൾക്കിടയിലാണ് ഈ തീരുമാനം.” ചാനൽ പറഞ്ഞു. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ആറ് ആഴ്ച ഘട്ടം ശനിയാഴ്ച അർദ്ധരാത്രിയോടെ ഔദ്യോഗികമായി അവസാനിച്ചു. എന്നാൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് മുന്നോട്ട് പോകാൻ ഇസ്രായേൽ സമ്മതിച്ചിട്ടില്ല.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിഫലമായി ഒന്നും നൽകാതെയോ കരാറിന്റെ സൈനികവും മാനുഷികവുമായ കടമകൾ നിറവേറ്റാതെയോ കഴിയുന്നത്ര ഇസ്രായേലി തടവുകാരെ മോചിപ്പിക്കുന്നതിനായി പ്രാരംഭ കൈമാറ്റ ഘട്ടം നീട്ടാൻ ശ്രമിച്ചിരുന്നു. ഈ വ്യവസ്ഥകളിൽ മുന്നോട്ട് പോകാൻ പലസ്തീൻ പ്രതിരോധ ഗ്രൂപ്പായ ഹമാസ് വിസമ്മതിച്ചു. ഇസ്രായേൽ വെടിനിർത്തൽ നിബന്ധനകൾ പാലിക്കണമെന്നും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പൂർണ്ണമായും പിൻവലിക്കുന്നതും യുദ്ധം പൂർണ്ണമായും നിർത്തിവയ്ക്കുന്നതും ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തിനായുള്ള ചർച്ചകൾ ഉടൻ ആരംഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ