യു.എസ് ഡ്രോൺ ആക്രമണം ഏകപക്ഷീയം, ഞങ്ങളെ അറിയിക്കേണ്ടതായിരുന്നു: താലിബാൻ

കാബൂളിൽ ഞായറാഴ്ച നടന്ന ചാവേർ ബോംബാക്രമണത്തിന് പ്രതികാരമായി യു.എസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സാധാരണ പൗരന്മാർ മരിച്ചതായി താലിബാൻ. ഡ്രോൺ ആക്രമണം യു.എസ് മുൻകൂട്ടി തങ്ങളെ അറിയിക്കാഞ്ഞതിനെ അപലപിക്കുന്നതായും താലിബാൻ വക്താവ് പറഞ്ഞു.

ഡ്രോൺ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വിദേശ മണ്ണിലെ യു.എസ് നടപടി നിയമവിരുദ്ധമാണെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് തിങ്കളാഴ്ച ചൈനയിലെ സ്റ്റേറ്റ് ടെലിവിഷൻ സിജിടിഎന്നിനോട് പറഞ്ഞു.

“അഫ്ഗാനിസ്ഥാനിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ, അത് ഞങ്ങളെ അറിയിക്കേണ്ടതായിരുന്നു, സാധാരണക്കാരുടെ മരണത്തിന് കാരണമായ ഏകപക്ഷീയമായ ആക്രമണമല്ല നടത്തേണ്ടിയിരുന്നത്,” സിജിടിഎന്നിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ സബീഹുല്ല മുജാഹിദ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിൻവാങ്ങലിന്റെ അവസാന ഘട്ടത്തിലായിരുന്ന കാബൂളിലെ വിമാനത്താവളം ആക്രമിക്കാൻ ചാവേർ കാർ ബോംബർ തയ്യാറെടുക്കവെയാണ് ഡ്രോൺ ആക്രമണം നടത്തിയത് എന്ന് യു.എസ് അധികൃതർ പറഞ്ഞു. യു.എസിന്റെയും താലിബാന്റെയും ശത്രുവായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രാദേശിക അനുബന്ധ സംഘടനയായ ഐഎസ്- കെ ക്ക് വേണ്ടിയാണ് ചാവേർ കാർ ബോംബർ പ്രവർത്തിച്ചിരുന്നത്.

ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാർ മരിച്ചു എന്ന റിപ്പോർട്ടുകൾ അന്വേഷിക്കുകയാണെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

“ഡ്രോൺ ആക്രമണത്തിൽ വാഹനം പൊട്ടിത്തെറിച്ചതിന്റെ ഫലമായി ഗണ്യമായതും ശക്തവുമായ തുടർസ്ഫോടനങ്ങൾ ഉണ്ടായതായി ഞങ്ങൾക്കറിയാം, ഇത് വാഹനത്തിൽ നേരത്തെ തന്നെ വലിയ അളവിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നു എന്നതിന്റെ സൂചനയാണ്. ഇത് കൂടുതൽ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാം,” യു.എസ് അധികൃതർ പറഞ്ഞു.

കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ രണ്ട് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ വധിച്ച യു.എസ് ഡ്രോൺ ആക്രമണത്തെയും സബീഹുല്ല മുജാഹിദ് ശനിയാഴ്ച അപലപിച്ചിരുന്നു. ഈ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്കും ഒരു കുട്ടിക്കും പരിക്കേറ്റതായി അദ്ദേഹം പറഞ്ഞു.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി