രണ്ട് ഇസ്രായേല്‍ വിനോദ സഞ്ചാരികളെ വെടിവച്ച് കൊലപ്പെടുത്തി; കൃത്യത്തിന് പിന്നില്‍ ഈജിപ്തിഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ട്

ഈജിപ്തില്‍ രണ്ട് ഇസ്രായേല്‍ വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഈജിപ്തിഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് ഇസ്രായേലില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ ഒരു ഈജിപ്ത് സ്വദേശിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേല്‍ സൈന്യവും പലസ്തീന്‍ തീവ്രവാദികളായ ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് പൊലീസുകാരനെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഈജിപ്തിലെ അലക്‌സാന്‍ഡ്രിയ നഗരം സന്ദര്‍ശിക്കാനെത്തിയവരെ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രകോപനമില്ലാതെ വെടിവയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 230ല്‍ അധികം പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറോളമായി. 2500ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ഗാസയില്‍ 400ല്‍ അധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായും നിരവധി ഭീകരരെ ബന്ദികളാക്കിയതായും ഇസ്രായേല്‍ പ്രതിരോധ സേന അവകാശപ്പെടുന്നു. തെക്കന്‍ ഇസ്രായേലിലെ ഗാസ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കഫാര്‍ ആസയില്‍ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. നഗരങ്ങളിലെല്ലാം തന്നെ ഐഡിഎഫ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ