ഗാസയിൽ ഇസ്രായേൽ പുനരാരംഭിച്ച വംശഹത്യയിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 400 കവിഞ്ഞു

ചൊവ്വാഴ്ച പുലർച്ചെ മുതൽ ഗാസയിൽ ഇസ്രായേലി ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 404 ആയി ഗാസ ആരോഗ്യ മന്ത്രാലയം പുതുക്കി. വടക്കൻ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഗാസ മുനമ്പിലെ ഹമാസിന്റെ പോലീസിന്റെയും ആഭ്യന്തര സുരക്ഷാ സേവനങ്ങളുടെയും തലവനായ മഹ്മൂദ് അബു വത്ഫയും ഗാസ സിറ്റിയിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഹമാസ് കമാൻഡർമാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്ന് സൈന്യം വിശേഷിപ്പിച്ചെങ്കിലും, വ്യോമാക്രമണങ്ങളുടെ അലയൊലികളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി വീഡിയോകളും പ്രാദേശിക റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. വ്യോമാക്രമണങ്ങളോട് പ്രതികരിച്ചുകൊണ്ട്, ഗാസ മുനമ്പിലെ പ്രതിരോധമില്ലാത്ത സാധാരണക്കാർക്കെതിരായ വംശഹത്യ യുദ്ധം ഇസ്രായേൽ പുനരാരംഭിച്ചതായി ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. “നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്രവാദി സർക്കാരും വെടിനിർത്തൽ കരാർ അട്ടിമറിക്കാൻ തീരുമാനിച്ചിരിക്കുന്നു.” ഹമാസ് ചൊവ്വാഴ്ച രാവിലെ പറഞ്ഞു.

അതേസമയം, ഗാസയിൽ വ്യോമാക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിയാലോചിച്ചതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു. “പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികൾ, ഇറാൻ – ഇസ്രായേലിനെ മാത്രമല്ല, യുഎസിനെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും – ഒരു വില നൽകേണ്ടിവരും, എല്ലാവരും നരകം കാണേണ്ടി വരും.” ലീവിറ്റ് ഫോക്സ് ന്യൂസിനോട് പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി