പാകിസ്ഥാനില്‍ ടിവിയിലൂടെ പ്രഖ്യാപനം; ജനങ്ങളുടെമേല്‍ ഇന്ധന ഇടിത്തീ; പെട്രോളിനും ഡീസലിനും 35 രൂപ വര്‍ദ്ധിപ്പിച്ചു; പെട്രോള്‍ ലിറ്ററിന് 250 രൂപ

പാകിസ്ഥാനില്‍ പിടിവിട്ട് വിലക്കയറ്റം. സാമ്പത്തിക പ്രതിസന്ധി പിടിച്ചു നിര്‍ത്താനാവാതെ പെട്രോളിനും ഡീസലിനും വില വര്‍ദ്ധിപ്പിച്ചു. 35 രൂപവീതമാണ് പാക്ക് സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് വിലവര്‍ദ്ധനയുടെ കാര്യം ജനങ്ങളെ അറിയിച്ചത്. നിലവില്‍ പാക്കിസ്ഥാനിലെ പെട്രോള്‍ വില ലിറ്ററിന് 249 രൂപ 80 പൈസയായും ഡീസല്‍ വില 262 രൂപ 80 പൈസയായും ഉയര്‍ന്നു. മണ്ണെണ്ണയ്ക്ക് 18 രൂപ കൂട്ടിയിട്ടുണ്ട്. പുതുക്കിയ വില ഇന്നു മുതല്‍ നിലവില്‍വന്നു.

എല്ലാമാസവും ഒന്നുമുതല്‍ പതിനാറാം തീയതിവരെ രണ്ടാഴ്ചയിലൊരിക്കലാണ് പാകിസ്താനില്‍ എണ്ണവില പുതുക്കുന്നത്.
വിലവര്‍ധനയ്ക്ക് മുന്നോടിയായി പാകിസ്താനിലെ പെട്രോള്‍പമ്പുകളില്‍ കനത്തതിരക്കാണ് അനുഭവപ്പെട്ടത്. പാകിസ്താന്‍ രൂപയുടെ മൂല്യം കഴിഞ്ഞദിവസങ്ങളില്‍ വന്‍തോതില്‍ ഇടിഞ്ഞിരുന്നു.

ഓയില്‍ ആന്‍ഡ് ഗ്യാസ് അധികൃതരുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്നാണ് പാകിസ്താന്‍ ധനമന്ത്രി ന്യായീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം പാകിസ്താന്‍ ബാഹ്യ ധനസഹായം അഭ്യര്‍ഥിച്ച് രം?ഗത്തെത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടേയും കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തിന്റേയും പശ്ചാത്തലത്തില്‍ പാകിസ്താനെ പിന്തുണയ്ക്കാന്‍ അമേരിക്ക സമ്മതിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയില്‍ സാമ്പത്തിക ഏകീകരണത്തില്‍ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി നവംബറില്‍ പണത്തിന്റെ വിതരണം ഐ.എം.എഫ് നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് നിലനില്‍പ്പിനായുള്ള ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ ആരംഭിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിനിമയനിരക്കിലാണ് ഇപ്പോള്‍ പാകിസ്താന്‍ രൂപ. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ, പ്രതിസന്ധി പരിഹരിക്കാന്‍ ചെലവു ചുരുക്കല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് രാജ്യം.

ഡോളറിനെതിരെ പാക്കിസ്ഥാന്‍ രൂപയുടെ വിനിമയനിരക്ക് 255 രൂപയായി കുറഞ്ഞു. 24 രൂപയുടെ ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്. അന്താരാഷ്ട്രനാണ്യനിധിയുടെ നിര്‍ദേശം അനുസരിച്ച് വിപണി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനെത്തുടര്‍ന്നാണ് രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത്. ഐഎംഎഫില്‍ നിന്ന് അടിയന്തരസഹായം അഭ്യര്‍ത്ഥിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ